കണ്ണൂര്‍: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ 24 വരെ ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്കിയ അവശ്യസര്‍വ്വീസുകള്‍ക്ക് സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കാം. ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ അസാധു നോട്ടുകള്‍ അവശ്യസര്‍വ്വീസുകളായ ആശുപത്രി, റെയില്‍വേ -വിമാന ടിക്കറ്റുകള്‍, പെട്രോള്‍ ബങ്ക്, എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കാവുന്ന സമയം നവംബര്‍ 24 വരെ ദീര്‍ഘിപ്പിച്ച് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പും തിരിച്ചറിയല്‍ കാര്‍ഡുമുണ്ടെങ്കില്‍ എല്ലാ ഫാര്‍മസികളും അസാധു നോട്ടുകള്‍ സ്വീകരിക്കണം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ചെക്ക്/ഡ്രാഫ്റ്റ്/മറ്റ് ഓണ്‍ലൈന്‍ പേയ്മെന്റ് മുഖാന്തിരം സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ മുഴുവന്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളും സൗകര്യം നല്‍കേണ്ടതാണ്. ഈ സേവനങ്ങള്‍ ലഭ്യമാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ മജിസ്ട്രേറ്റിന് കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: