ഇരിട്ടി: ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ അതിന്റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ ദരിദ്രവിഭാഗങ്ങള്‍ ക്കാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമശ് പറഞ്ഞു. സിപിഎം അക്രമത്തിനും പോലീസിന്റെ നീതിനിഷേധത്തിനുമെതിരെ തില്ലങ്കേരിയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയെ ചൈന പോലും അംഗീകരിച്ചപ്പോഴും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇത് മനസ്സിലാവാത്തതിനു കാരണം സഹകരണ മേഖലയിലെ കോടിക്കണക്കിനു കള്ളപ്പണം എന്തുചെയ്യുമെന്ന് അറിയാത്തത് കൊണ്ടാണ്. രമേശ് പറഞ്ഞു.
പരിപാടിയില്‍ ദേവന് മൂര്‍ക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, തില്ലങ്കേരി പഞ്ചായത്ത് മെമ്പര്‍ എ.കെ.ശങ്കരന്, ദിനേശന് വിലങ്ങേരി, കെ.അനന്തന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാകരന് ചാളപ്പറമ്പ് സ്വാഗതവും കെ.പി. വിജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: