ന്യൂദൽഹി: 1000ന്റെയും 500ന്റെയും നോട്ട് നിരോധനം നിലവിൽ വന്നശേഷം ബീഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 2 കോടിയോളം വരുന്ന കള്ളപ്പണം സിആർപിഎഫ് പിടിച്ചെടുത്തതായി സേനയുടെ ഡയറക്ടർ കെ ദുർഗപ്രസാദ് പറഞ്ഞു.
മാവോയിസ്റ്റ് അനുകൂലഭാവമുള്ളവരുടെ പക്കൽ നിന്നുമാണ് സേന ഇത്രയുമധികം കള്ളപ്പണം പിടിച്ചെടുത്തത്. ജാർഖണ്ഡിൽ നിന്നും 1.10 കോടിയും ബീഹാറിൽ നിന്നും 80 ലക്ഷവും ഛത്തീസ്ഗഡിൽ നിന്നുമായി പത്ത് ലക്ഷം രൂപയുമാണ് സേന പിടിച്ചെടുത്തത്. ഇവരുടെ നീക്കങ്ങൾ കൃത്യമായി വിലയിരുത്തിക്കൊണ്ടാണ് സേന കള്ളപ്പണ വേട്ട തുടങ്ങിയതെന്ന് ഡയറക്ടർ പറഞ്ഞു.
കേന്ദ്രത്തിന്റെ പുത്തൻ നടപടിക്ക് പൂർണ പിന്തുണയാണ് സിആർപിഎഫ് നൽകുന്നത്, ഇതിനു പുറമെ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാൻ സൈന്യത്തിൽ വനിതകളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: