നാദാപുരം: പ്രതിയെത്തേടി വീട്ടിലെത്തിയ പൊലീസ് സംഘം നടത്തിയ അതിക്രമത്തിനെതിരെ വീട്ടമ്മയുടെ പരാതിയില്‍ രണ്ടുമാസത്തിനകം നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് .കുമ്മങ്കോട്ടെ കോമ്പിയുള്ളതില്‍ താഴക്കുനി പാത്തൂട്ടി ഹൈക്കോടതിയില്‍ നല്കിയ റിട്ട് ഹരജിയിലാണ് സംഭവസമയത്ത് നാദാപുരം എസ്ഐ ആയിരുന്ന കെ.ടി.ശ്രീനിവാസന്,എ എസ്ഐ സുജിത്ത് , സംഘത്തിലുണ്ടായിരുന്ന മറ്റു പൊലീസുകാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത് . 2015 സെപ്തംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . വാറണ്ട് കേസിലെ പ്രതിയായ പരാതിക്കാരിയുടെ ഭര്ത്താവിനെഅന്വേഷിച്ചു രാവിലെ പത്തരയോടെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിനുള്ളില്‍ കയറി നാശനഷ്ടം വരുത്തുകയായിരുന്നു. ഇതിനെതിരെ വീട്ടുകാരി കേരള ന്യൂന പക്ഷക്കമ്മീഷന് നല്കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന് പരാതിക്കാരിയില്‍ നിന്നും തെളിവെടുപ്പു നടത്തിയിരുന്നു.ഇതേതുടര്‍ന്ന് ഈവര്‍ഷം ജൂണ്‍ എട്ടിന് കുറ്റാക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും വീടിനു സംഭവിച്ച നാശനഷ്ടത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും നഷ്ടപരിഹാര സംഖ്യ പൊലീസുകാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കണമെന്നും,വീടിന്റെ വാതിലുകള്പൊളിക്കുന്ന സിഡിയിലെ രംഗങ്ങള്‍ പരിശോധിച്ച് ക്രിമിനല്‍ കേസ് എടുക്കണമെന്നും ഈ വര്‍ഷം ജൂണ്‍ എട്ടിന് കമ്മീഷന് ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവ് നടപ്പിലാകാത്തതിനെത്തുടര്ന്നു പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള വിധിയിലാണ് ന്യൂനപക്ഷകമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടുമാസത്തിനകം നടപ്പില്‍ വരുത്താന്‍ കേരളചീഫ് സിക്രട്ടറിക്കും , സംസ്ഥാന പൊ ലീസ് മേധാവിക്കും ഹൈക്കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: