കുണ്ടറ: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പട്ടികജാതിക്കാരും നിര്‍ധനരുമായ ആള്ക്കാര് തിങ്ങിപ്പാര്‍ക്കുന്ന പാക്കോണം ഒമ്പതാം വാര്‍ഡില്‍ കെമിക്കല്‍ മാലിന്യങ്ങളുടെ കൂമ്പാരം. ഏലായോട് ചേര്‍ന്നുള്ള കുളവും വയലും മതില് കെട്ടിത്തിരിച്ച് ആയിരത്തില്‍പ്പരം ലോഡ് കെമിക്കല്‍ ഇ-മാലിന്യം കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും രാത്രിയുടെ മറവിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിന് സമീപം കാഷ്യൂ ഫാക്ടറി നടത്തുന്ന എം.എസ്.വാഹിദും കണ്ണനല്ലൂരില്‍ ഹോട്ടല്‍ നടത്തുന്ന വസ്തുബ്രോക്കറായ ഷാഫിയും കൂട്ടുകാരന് നാസിയും ചേര്‍ന്ന് വാങ്ങിയ നിലത്തിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. ഏകദേശം ഒരേക്കറിനടുത്ത് വരുന്ന ഭൂമിയില്‍ ഉണ്ടായിരുന്ന കുളം ഉള്‍പ്പെടെ രണ്ടാള് ഉയരത്തില്‍ ഇ-മാലിന്യം കുന്നുകൂടിയ നിലയിലാണ്. കെമിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ ബാറ്ററി മുതലായ കമ്പനികളില്‍ നിന്ന് കമ്പോസ്റ്റ് ചെയ്യുന്ന ഇ-മാലിന്യം ഇവര്‍ ലോഡിന് പതിനായിരക്കണക്കിന് രൂപ പ്രതിഫലം കൈപ്പറ്റിയാണ് ഇവിടെ നിക്ഷേപിക്കുന്നത്. നാട്ടുകാര്‍ക്ക് കാന്‍സര്‍, ത്വക്ക്, ഉദര, അസ്ഥിവൈകല്യം, കേള്‍വി, കാഴ്ച, നാഡീനരമ്പുകളുടെ ശേഷിക്കുറവ് എന്നിവ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നതാണ് മാലിന്യനിക്ഷേപം. ഇവിടുത്തെ ഏലാകളും നീരുറവകളും മലിനപ്പെട്ടുകഴിഞ്ഞു. വന്‍പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. വരുംതലമുറ എന്‍ഡോസള്‍ഫാന്‍ ബാധിതരെപ്പോലെ ജനിതവൈകല്യത്തിലാകുമോ എന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്. ഇപ്പോള്‍ തന്നെ ഇവിടെ താമസിക്കുന്ന പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായിട്ടുള്ള നൂറ് കണക്കിന് കുടുംബാംഗങ്ങളില്‍ കണ്ണ് വീക്കം, ശരീരം ചൊറിഞ്ഞ് തടിക്കല്‍, ശ്വാസതടസ്സം, ഉദരരോഗം, മുട്ടുവേദന, തുടര്‍ച്ചയായുള്ള തലവേദന എന്നീ രോഗങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
മഴ പെയ്താലോ കാറ്റടിച്ചാലോ അതിരൂക്ഷമായ കെമിക്കലിന്റെ ഗന്ധമാണ് അനുഭവപ്പെടുന്നത്. പലപ്രാവശ്യം പഞ്ചായത്ത് അധികൃതരോടും വാര്‍ഡ് മെമ്പറോടും പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലായെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: