പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവു മാതൃകാപരമായ തീരുമാനമായിരുന്നു 500ന്റെയും 1000ന്റെയും നോട്ടുകൾ പിൻവലിച്ചത്. രാജ്യത്തെ കള്ളപ്പണക്കാരെ അമ്പേ തകർക്കുക എന്ന സംശുദ്ധമായ ലക്ഷ്യത്തെ രാജ്യത്തെ ജനങ്ങൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
എന്നാൽ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ മഹത്വം പോലും മനസിലാക്കാനാവത്ത ചിലർ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനത്തെ കണക്കറ്റ് വിമർശിച്ചു. പാവപ്പെട്ടരെ വിശന്ന് മരിക്കാൻ സർക്കാർ അനുവാദം നൽകിയെന്ന് പോലും ഇക്കൂട്ടർ പറഞ്ഞ് പരത്തുകയുണ്ടായി. എന്നാൽ കാലം പുറകോട്ട് വായിക്കുമ്പോൾ നമുക്ക് മനസിലാക്കാനാകും മുൻകാല ഭരണകൂടം കാട്ടിക്കൂട്ടിയ അഴിമതികളും വാതുവെപ്പുകളും.
അടുത്തിടെ നോട്ട് പിൻവലിക്കുന്നതിനെപ്പറ്റി ‘ഇൻഷോർട്ട് ന്യൂസ് ആപ്ലീക്കേഷനും ഗ്ലോബൽ മാർക്കറ്റ് ആൻഡ് ഒപീനിയൻ റിസർച്ച് (ഐപിഎസ്ഒഎസ്) വിദഗ്ദരും നടത്തിയ സർവ്വേയുടെ ഫലം സർക്കാരിന്റെ മികവുറ്റ തീരുമാനത്തെ എതിർക്കുന്നവരുടെ വായ് അടച്ചു വയ്ക്കേണ്ട അവസ്ഥയാണ് സംജാതമാക്കിയത്. നവംബർ 8, 9 തിയതികളിൽ നടത്തിയ ‘പൾസ് ഓഫ്ത നേഷൻ’ എന്ന സർവ്വേയിൽ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിൽ 82% പേരും സർക്കാരിന്റെ നോട്ടുകൾ പിൻവലിക്കാനുള്ള പുത്തൻ തീരുമാനത്തെ അനുകൂലിച്ചു.
രാജ്യത്തിന്റെ തെരഞ്ഞെടുത്ത 10 നഗരങ്ങളിലാണ് സർവ്വേ നടത്തിയത്. ന്യൂദൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊൽക്കത്ത, പൂനെ, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ലക്നൗ എന്നിവയായിരുന്നു ഈ നഗരങ്ങൾ. സർവ്വേയിൽ പങ്കെടുത്ത 80% പേരും 35 വയസിൽ താഴെയുള്ളവരാണ് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രധാനമന്ത്രിയും സർക്കാരും അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശരിയായ ദിശയിലും സത്യസന്ധമായ തരത്തിലുമാണ് പടനയിക്കുന്നതെന്ന് 84% പേരും വിശ്വസിക്കുന്നുണ്ടെന്ന് സർവ്വേയിൽ പറയുന്നു.
52% പേർ ദിവസം 2000 രൂപ മാത്രമെ പിൻവലിക്കാവൂ എന്ന തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ 2500 രൂപ പിൻവലിക്കാം എന്നത് വിയോജിപ്പുകളെ കുറയ്ക്കുമെന്നതിൽ സംശയമില്ല. രാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളും നോട്ട് പിൻവലിക്കലിനെ അനുകൂലിക്കുന്നുണ്ട് എന്നത് സർവ്വേയിൽ വ്യക്തമാണ്.
ടാക്സ് വെട്ടിപ്പിനെതിരെയും കള്ളപ്പണ നിക്ഷേപത്തിനെതിരെയുമുള്ള സർക്കാരിന്റെ പുത്തൻ നയത്തെ രാജ്യത്തിന്റെ യുവജനത സ്വീകരിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സർവ്വേഫലമെന്ന് ‘ഐപിഎസ്ഒഎസ്’ന്റെ’ സിഇഒ അമിത് അദർക്കാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: