ന്യൂദല്‍ഹി: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് യുവാവിനെ കൊന്നു. ഭാര്യയെ കാണാന്‍ വന്ന് മടങ്ങിയ ശേഷമാണ് യുവാവിനെ കൊന്നത്. പശ്ചിമദല്ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം.
പപ്പു(48) ആണ് ഭാര്യയുടെ ജാരനെന്ന് സംശയിച്ച് യുവാവിനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിന്റെ ചിത്രം ഭാര്യയ്ക്ക് അയച്ച് കൊടുത്തു.
നന്ഗോളിയില് താമസിക്കുന്ന നരേഷ് ദാസ്(26) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒരു ഷൂ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പപ്പുവില്ലാത്തപ്പോള് അയാളുടെ ഭാര്യയെ നരേഷ് സന്ദര്‍ശിക്കാറുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
പപ്പു ഭാര്യയുടെ മൊബൈല്‍ ഫോണില്‍ ചിപ്പ് ഘടിപ്പിക്കുകയും ഇവരുടെ സംസാരം കേള്‍ക്കുകയും ചെയ്തു.തുടര്‍ന്ന് നരേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: