ചേര്‍ത്തല: കണ്‍സ്യൂമര്‍ഫെഡ് താലൂക്കിലെ മൂന്ന് സ്റ്റോറുകള്‍ക്ക് വേണ്ടി മാത്രം ഒരു ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നു. ഇവിടെ നിന്ന് മാസത്തില്‍ ഒരു ലോഡ് മാത്രം പോയെങ്കിലായി എന്നതാണ് അവസ്ഥ. മൂന്ന് സ്റ്റോറുകളില്‍ കുടി ദിനവും കളക്ഷന്‍ വരുന്നത് 12,000 രൂപ.
ചേര്‍ത്തല, എരമല്ലൂര്‍, വാരനാട്, സ്റ്റോറുകളിലേക്കാണ് അരിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. ഇവിടെ സ്ഥിരം ജീവനക്കാര്‍ നാലുപേര്‍, താല്‍ക്കാലികമായി രണ്ട് പേരും ജോലി ചെയ്യുന്നു. ശമ്പളം ഇനത്തില്‍ മാത്രം മാസം ചിലവാകുന്നത് 60,000 രൂപ, വാടക, കറണ്ട്, ഫോണ്‍, മറ്റിനം ചിലവുകള്‍ വഴി ഒരു ലക്ഷം രൂപയാണ് ഈ ഗോഡൗണ്‍ നടത്തിപ്പിന് മാത്രം സര്‍ക്കാര്‍ ചിലവിടുന്നത്.
ബോര്‍ഡ് ഇത് അടച്ച് പൂട്ടാന്‍ തിരുമാനം എടുത്തെങ്കിലും രാഷ്ട്രിയ ഇടപെടല്‍ മൂലം തിരുമാനം മരവിപ്പിച്ചു. താലൂക്കിലെ മൂന്ന് സ്റ്റോറുകളില്‍ കുടിഒരു മാസം നടക്കുന്നത് 3,60,000 രൂപയുടെ കച്ചവടം മാത്രമാണ്.
സാധനങ്ങള്‍ സൂക്ഷിക്കുവാനും പാക്ക് ചെയ്യുവാനുമുള്ള ചിലവ് ഒരു ലക്ഷം. ചേര്‍ത്തലയില്‍ മൂന്ന് സ്ഥിരം ജിവനക്കാരും രണ്ട് താല്‍ക്കാലിക ജീവനക്കാരും ഇവര്‍ക്ക് മാത്രം മാസം ശമ്പളം 63,000 രൂപ, വാടക കറന്റ് ചാര്‍ജ്ജ് വേറെ, എരമല്ലൂര്‍ രണ്ട് സ്ഥിരം ജീവനക്കാര്‍ രണ്ട് താല്‍ക്കാലിക ജീവനക്കാരും ഇവര്‍ക്ക് മാസം 48,000 രൂപ ശമ്പളം മറ്റ് ചിലവ് വേറെ.
വാരനാട് വാടക ഇല്ലാത്ത കെട്ടിടത്തില്‍ മൂന്ന് സ്ഥിരം ജീവനക്കാര്‍ക്ക് മാത്രം 35,000 രൂപ താലൂക്കില്‍ ചിലവ് മാത്രം മുന്നര ലക്ഷം വിറ്റ് വരവും ഇത് തന്നെ എന്ന് ഇരിക്കെ എങ്ങനെ സ്ഥാപനം മുന്നോട്ട് പോകും എന്ന ആശങ്കയിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: