കുമളി(ഇടുക്കി): കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികളടക്കം നാല് പേര് തമിഴ്നാട് പോലീസിന്റെ പിടിയില്‍. രണ്ട് മലപ്പുറം സ്വദേശികളും രണ്ട് തമിഴ്നാട് കമ്പം സ്വദേശികളുമാണ് 43 കിലോ കഞ്ചാവുമായി രണ്ട് കേസുകളിലായി പിടിയിലായത്.
മഞ്ചേരി താനിപ്പാറ കാലുക്ക്കുന്നുമ്മേല് വീട്ടില്‍ അബുസാലി റഷീദ്(31), മഞ്ചരി എന്‍എസ്എസ് കോളേജിന് സമീപം താമസിക്കുന്ന അത്തിമണ്ണില്‍ ഹമീദ്(61), കമ്പം മായം തെരുവില്‍ ദുരെപാണ്ടി(62) ഉലകതേവര്‍ തെരുവില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ പ്രഭു(42) എന്നിവരെയാണ് പിടികൂടിയത്. 43 കിലോ കഞ്ചാവ് കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്പം കൊമ്പൈ റോഡില്‍ ഓട്ടോറിക്ഷയില്‍ കൊണ്ട് വരികയായിരുന്ന 21 കിലോ കഞ്ചാവുമായി ദുരെപാണ്ടിയും പ്രഭുവും പിടിയിലായി. ഇവരില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കമ്പം മെട്ട് റൂട്ടില്‍ വച്ച് ഹമീദും അബുസാലിയും 22 കിലോ കഞ്ചാവുമായി പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന റ്റി എന്‍ 686026 നമ്പര്‍ ഓട്ടോറിക്ഷയും കെഎല്‍52 എ 8829 ഗ്രാന്റ് സുമോയും കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ കൊണ്ട് വന്ന് വില്‍പ്പനയാണ് ലക്ഷ്യം. തമിഴ്നാട് തേനി എസ്പി ഭാസ്ക്കരന്റെ നിര്‍ദ്ദേശപ്രകാരം കമ്പം ഡിവൈഎസ്പി അണ്ണാമലൈ, കമ്പം നോര്‍ത്ത് എസ്ഐ ഉലഹനാഥന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: