മാവേലിക്കര: ജന്മഭൂമിക്ക് സമൂഹത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്ന് ചെറുകോല്‍ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്. ജന്മഭൂമിയുടെ മാവേലിക്കരയിലെ നവീകരിച്ച സബ് ബ്യൂറോയുടെ ദീപപ്രോജ്ജ്വലനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്കൃതി പേജിന് ഭാരതത്തിന്റെ സംസ്കാരത്തെ സംരക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ വൈജ്ഞാനിക ചിന്തകള്‍ സമൂഹത്തില്‍ ആഴത്തില്‍ എത്തിക്കാന്‍ ജന്മഭൂമിക്ക് സാധിക്കുമെന്നും സ്വാമി പറഞ്ഞു.
രാഷ്ട്രഹിതത്തോടു ചേര്‍ന്നുള്ള രാഷ്ട്രീയമാണ് ജന്മഭൂമി മുന്നോട്ടു വയ്ക്കുന്നതെന്നും ഇത് മറ്റുള്ള മാദ്ധ്യമങ്ങളില്‍ ലഭിക്കില്ലെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ച ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമാണ് രാഷ്ട്രം എന്ന ചിന്ത. അനേകമായിരം വര്‍ഷമായി പിന്തുടരുന്ന ചരിത്രമാണ് രാഷ്ട്രം. രാഷ്ട്രീയം എപ്പോഴും രാഷ്ട്രഹിതവുമായി ചേര്‍ന്നു നില്‍ക്കണം.
കേരളത്തില്‍ രാഷ്ട്രവിരുദ്ധമായി സഖ്യം ചേര്‍ന്നു നില്ക്കുന്ന സ്ഥാപനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. ഇവര്‍ രാഷ്ട്രഹിതത്തിന് എതിരായി രാഷ്ട്രവിരുദ്ധ ശക്തികളുമായി സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് ജന്മഭൂമിയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഇപ്പോള്‍ ഭാരതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സാധാരണ ജനങ്ങള്‍ ഇത് സ്വീകരിച്ചു. എന്നാല്‍ രാഷ്ട്രവിരുദ്ധ രാഷ്ട്രീയം മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ഇതിനെതിരെ പ്രചാരണം നടത്തുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജന്മഭൂമിയുടെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഇത് ഉള്‍ക്കൊണ്ട് പരമാവധി ആള്‍ക്കാരിലേക്ക് ജന്മഭൂമിയെ എത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം യൂണിറ്റ് മാനേജര്‍ സി.ബി. സോമന് അദ്ധ്യക്ഷത വഹിച്ചു.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സിനില്‍ മുണ്ടപ്പിള്ളി, ജില്ലാ പ്രസിഡന്റ് ഷാജി എം. പണിക്കര്‍, നഗരസഭ പ്രതിപക്ഷ നേതാവ് രാജേഷ്, സാഹിത്യപോഷിണി മാസിക ചീഫ് എഡിറ്റര്‍ ചുനക്കര ജനാര്ദ്ദനന് നായര്‍, ജന്മഭൂമി കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര, ന്യൂസ് എഡിറ്റര്‍ കെ.ഡി. ഹരികുമാര്‍, പി.എന്‍. സതീഷ്, ജി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: