പൂച്ചാക്കല്‍: നിജാസ് അലി ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന പ്രാര്‍ത്ഥനയോടെ അരൂക്കുറ്റി ഗ്രാമം. എട്ടാം വാര്‍ഡ് കുടപുറം കുമ്പളംനികര്ത്തില് സെയ്തലവിയുടെ മകന് നിജാസിന്റെ തിരിച്ചു വരവിനായി നാട് കാത്തിരിക്കുകയാണ്.
എറണാകുളം ഇടപ്പള്ളി ചിത്ര ഡെക്കറേഷനിലെ ജീവനക്കാരനായ ഇയാള്‍ അരൂര്‍കുമ്പളം പാലത്തിന്റെ കൈവരി തകര്‍ത്ത് കായലില്‍ വീണ ജീപ്പിലെ ഡ്രൈവറായിരുന്നു. ജോലികഴിഞ്ഞ് പണിക്കാരുമായി തിരികെ പാണാവള്ളിയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഒന്‍പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. നിജാസാണ് വാഹനം ഓടിച്ചിരുന്നത്.
ഇന്നലെ നടത്തിയ തെരച്ചിലിലും നിജാസിനെ കണ്ടെത്താനായില്ല. ഏറെക്കാലം വിദേശത്തായിരുന്ന നിജാസ് മടങ്ങിയെത്തിയശേഷം ഇലക്ട്രീഷനായി ജോലി ചെയ്തിരുന്നു. ഇതിന് ശേഷമാണ് സ്ഥാപനത്തില്‍ ഡ്രൈവറായി എത്തിയത്. ഭാര്യ: സാബിയ, മകള്‍: പാത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: