കാഞ്ഞാര്‍: മണ്ഡലകാലം ആരംഭിച്ചിട്ടും റോഡ് തകര്‍ന്ന് കിടക്കുന്നത് നന്നാക്കുവാന്‍ നടപടി സ്വീകരിക്കാത്തത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതമാകുന്നു. മണ്ഡലകാലത്തിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കും എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ മണ്ഡലകാലം തുടങ്ങിയിട്ടും റോഡുകള്‍ക്ക് ശാപമോക്ഷമായില്ല. തൊടുപുഴ-മുട്ടം വഴി പമ്പയ്ക്ക് പോകുന്ന വാഹനങ്ങള്‍ കുണ്ടും കുഴിയും താണ്ടി വേണം സഞ്ചരിക്കുവാന്‍. മുന്‍ വര്‍ഷങ്ങളിലേതുപോലെ റോഡിലെ കുഴിയടയ്ക്കുവാന് യാതൊരു നടപടിയും ഇത്തവണ സ്വീകരിച്ചില്ല. മഴ പൂര്‍ണ്ണമായും മാറി നിന്നിട്ടും ടാറിങ് നടത്തുന്നതില്‍ അധികൃതര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.നൂറു കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണ് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. മുട്ടം തോട്ടുംകരയിലെ വലിയ കുഴികള്‍ മൂടാത്തത് വാഹനങ്ങള്‍ക്ക് ഏറെ ദുരിതമായി. പമ്പയിലേക്ക് പോകുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് റോഡ് മോശമായതിനാല്‍ ഉദ്ദേശിച്ച സമയത്ത് പമ്പയില്‍ എത്തുവാന്‍ കഴിയുന്നില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയിലേക്കുള്ള പാതകള്‍ പോലും വേണ്ടവിധം ടാറിങ് നടത്തുവാന്‍ കഴിയാതിരുന്നത് അധികൃതരുടെ കുറ്റകരമായ അനാ
സ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: