ഇരിട്ടി: ഷെഡ്ഡില്‍ നിര്‍ത്തിയിട്ട സ്കൂള്‍ ബസ്സിനു മുകളില്‍ വൈദ്യുതിലൈന്‍ കത്തിവീണെങ്കിലും തീ ആളിപ്പടരുന്നത് െ്രെഡവറുടെ ബുദ്ധിപൂര്‍വമായ ഇടപെടലും മനസ്സാന്നിദ്ധ്യവും മൂലം ഒഴിവായി. ഇരിട്ടി കല്ലുമുട്ടിയില്‍ പ്രവര്‍ത്തിക്കുന്ന സിഎംഐ െ്രെകസ്റ്റ് സ്കൂളിലായിരുന്നു അപകടം. ലൈന്‍ കത്തി ബസ്സിനു മുകളില്‍ വീണ് ആളിപ്പടരുന്നത് കണ്ടയുടനെ െ്രെഡവര്‍ ജീവന് പണയംവെച്ച് ബസ്സിലേക്ക് ഓടിക്കയറി സ്റ്റാര്‍ട്ട് ചെയ്ത് അപകടസ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു അപകടം. സ്കൂളിലേക്ക് വൈദ്യുതി നല്കുന്ന പിവിസി പൈപ്പിനകത്ത് കൂടെ വലിച്ച ത്രീ ഫേസ് സര്‍വീസ് വയറുകളാണ് കത്തി ബസ്സിനു മുകളിലേക്ക് വീണത്. സ്ഥലത്തുതന്നെയുണ്ടായിരുന്ന െ്രെഡവര്‍ തന്റെ ജീവന് പണയം വെച്ച് ബസ്സിനകത്തേക്ക് ഓടിക്കയറുകയും ഇവിടെ നിന്നും മാറ്റി ഇടുകയുമായിരുന്നു. ഈ സമയം ആറോളം ബസ്സുകള്‍ സ്കൂളിനോട് ചേര്‍ന്ന ഷെഡ്ഡില്‍ ഉണ്ടായിരുന്നു. െ്രെഡവറുടെ ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനം മൂലം വന്‍ തീപിടുത്തം ഒഴിവാക്കാനായി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടിയില്‍ നിന്നും രണ്ടു യൂനിറ്റ് അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിനു കാരണമെന്നാണ് അറിയുന്നത്. അതേസമയം സര്‍വീസ് വയറുകള്‍ പിവിസി പൈപ്പിനകത്ത് കൂടെ വലിക്കാന്‍ പാടില്ലെന്ന നിയമമുണ്ടെന്നും ഇത് ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: