നെയ്യാറ്റിന്‍കര: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വന്ന ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. തടഞ്ഞ ജീവനക്കാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധമായെത്തി. അമരവിള സിന്‍ഡിക്കേറ്റ് ബാങ്കിലെ എടിഎമ്മില്‍ പണം നിറക്കാന്വന്ന ജീവനക്കാരെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ബാങ്കിന്റെ എടിഎമ്മിന്റെ കൗണ്ടറിനു മുന്‍വശം ഹെല്‍പ്പ് ഡെസ്ക് എന്ന വ്യാജേന കറന്‍സി മാറ്റാന്‍ വരുന്നവരെയും മറ്റ് പണ മിടപാടുകാരെയും കബിളിപ്പിച്ചയക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ ബാങ്കിലെ പുതിയ കറന്‍സികള്‍ നിറയ്ക്കാന്‍ ജീവനക്കാര്‍ കൗണ്ടറിനു മുന്നിലെത്തിയിരുന്നു എടിഎം തുറന്ന് കൊടുക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ബാങ്ക് മാനേജര്‍ പാറശാല പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ മാറ്റി പണം നിറയ്ക്കാനുള്ള സൗകര്യമൊരുക്കിയ ശേഷമാണ് ബാങ്ക് ജീവനക്കാര്‍ പണം നിറച്ചത്. പണം നിറച്ച ശേഷം എടിഎമ്മിന്റെ മുന്നിലിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പണമെടുക്കാന്‍ വരുന്നവരെ പണമില്ലെന്ന് പറഞ്ഞയച്ചു.
സിപിഎം പ്രവര്‍ത്തകര്‍ക്കും അവരുടെ ബന്ധുകള്‍ക്കും മാത്രം പണമെടുക്കുവാനുള്ള സൗകര്യം മാത്രമൊരുക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ബാങ്ക് മനേജര്‍ക്ക് പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: