ഇസ്ലാമാബാദ്: വിദേശകാര്യവകുപ്പില്‍ നിന്ന് ഹിന റബ്ബാനിയെ മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്ത ഊഹങ്ങള്‍ മാത്രമാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് അറിയിച്ചു. ചില മാറ്റങ്ങള്‍ ആസന്നമാണെന്ന പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പ്രസ്താവനയെ മാദ്ധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വക്താവ് പറഞ്ഞു.
പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കവേ ഗിലാനി ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു ‘പുതിയ സംഘം’ ഉണര്‍വ്വ് പകരുമെന്ന് പറഞ്ഞിരുന്നതായി വക്താവ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ‘പുതിയ സംഘം’ എന്ന പ്രയോഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും വക്താവ് പറയുന്നു.
പുതിയ വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി, ഇന്ത്യയിലേയ്ക്കുള്ള നിയുക്ത ഹൈക്കമ്മീഷണര്‍ സല്മാന് ബഷീര്‍ എന്നിവരെ ഉദ്ദേശിച്ചാണ് ഗിലാനി പുതിയ സംഘമെന്ന് പ്രയോഗിച്ചതെന്നും വക്താവ് പറഞ്ഞു. ലാഹോറില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടന്ന ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ പ്രസ്താവനയെ ഹിന റബ്ബാനി ഖര് ഖണ്ഡിച്ചു സംസാരിച്ചത് വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം ലാഹോറില്‍ വച്ച് മാധ്യമങ്ങളോട് സംസാരിച്ച പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കാശ്മീര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പുതിയ ഒരു സംഘത്തെ നിയോഗിച്ചേക്കുമെന്ന് പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് മന്ത്രി ഹിന റബ്ബാനി ഖറില്‍ നിന്നും വിദേശകാര്യ വകുപ്പ് എടുത്തുമാറ്റുമെന്ന അഭ്യൂഹം ശക്തി പ്രാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: