കളമശേരി: ട്രെയിന്‍ യാത്രയ്ക്കിടെ ഒരു കാല് നഷ്ടപ്പെട്ട അന്ന കൃത്രിമക്കാല്‍ വയ്ക്കാനായി സുമനസ്സുകളുടെ സഹായം തേടുന്നു. ഏലൂര്‍ മഞ്ഞുമ്മല്‍ തെക്കു മുട്ടം റോഡില്‍ കുണ്ടേപറമ്പില് വീട്ടില്‍ ജൂഡിന്റെ മകള്‍ അന്ന റെയ്നി ജൂഡാണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായം തേടുന്നത്. ആലുവയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം കണ്ണൂരിലേക്ക് മടങ്ങുംമ്പോഴാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അപകടമുണ്ടായത്. വെള്ളം എടുക്കാനായി പ്ലാറ്റ്ഫോമിലിറങ്ങി കയറുമ്പോഴാണ് തീവണ്ടിയുടെയും പ്ളാറ്റ്ഫോമിന്റേയുമിടയില് വീണത്.
സ്വകാര്യ ആശുപത്രിയ#ില് ചികിത്സയാക്കായി 7 ലക്ഷം വരെ ചെലവായെന്ന് മതാപിതാക്കള്‍ പറയുന്നു. കൃത്രിമക്കാല്‍ വയ്ക്കണമെങ്കില്‍ 2 ലക്ഷം രൂപയെങ്കിലും വേണം. റേഡിയേഷന് കോഴ്സ് പൂര്‍ത്തിയാക്കിയ അന്ന വായനയിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. സംഗീതാഭിരുചിയുമുണ്ട്. ചിത്രകാരനാണ് പിതാവ് ജൂഡ്. ഏക സഹോദരന് യൂബര്‍ ടാക്സി ഡ്രൈവറാണ്. എംഎല്‍എ 2 ലക്ഷം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെയും ലഭിച്ചില്ല. ഭര്‍ത്താവ് ബിസിനസുമായി കണ്ണൂരിലാണ്. വാര്‍ഡ് കൗണ്‍സിലര്‍ ഗീതാ രാജുവാണ് സഹായത്തിനായുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: