കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ സുരക്ഷയില്‍ നിന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേനയെ (സിെഎഎസ്എഫ്) ഒഴിവാക്കി. ടെര്‍മിനല്‍ പാട്ടത്തിന് എടുത്ത ദുബായ് ഡിപി വേള്‍ഡിന്റെ ഉപസ്ഥാപനമായ ഐജിടിപിഎല്ലാണ് സേനയെ ഒഴിവാക്കിയത്. അതീവ സുരക്ഷാ മേഖലയായ ടെര്‍മിനലില്‍ നിന്ന് സിെഎഎസ്എഫിനെ ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
വിദേശ കപ്പലുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന ഇവിടെ കര്‍ശന സുരക്ഷ വേണമെന്ന കേന്ദ്രനിര്‍ദ്ദേശം നിലനില്‍ക്കെയാണ് സേനയെ ഒഴിവാക്കി പകരം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്.
സേവനത്തിന് കമ്പനി സിെഎഎസ്എഫിന് നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ പാട്ടക്കരാര്‍ ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ ഫീസ് നല്‍കുന്നത് കമ്പനി അവസാനിപ്പിച്ചു. 2011 മുതല്‍ 2015 ഡിസംബര്‍ വരെ സുരക്ഷ നല്‍കിയതിന്റെ ഫീസായി 17 കോടി 63 ലക്ഷം രൂപയാണ് കമ്പനി സിെഎഎസ്എഫിന് നല്‍കാനുള്ളത്. സിെഎഎസ്എഫിനെ ഒഴിവാക്കിയതു സംബന്ധിച്ച് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.
പുതിയതായി നിയോഗിച്ച 54 അംഗ സുരക്ഷാ സേനയില്‍ കൂടുതലും ബംഗാളികളാണ്. 13 വിമുക്ത ഭടന്മാര് ഒഴികെയുള്ളവര്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു പരിശീലനവും നേടാത്തവരാണ്. ഇവിടെ രണ്ട് വര്‍ഷം മുമ്പ് കണ്ടെയ്നറില്‍ കള്ളനോട്ടും രക്തചന്ദനവും പിടികൂടിയിരുന്നു. ജലാറ്റിന്‍ സ്റ്റിക്ക് പോലുള്ള സ്ഫോടക വസ്തുക്കള്‍ കടത്തിയതായും സംശയമുണ്ട്. അത്തരമൊരവസ്ഥയിലാണ് സുരക്ഷ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: