ശബരിമല: ശബരിമലക്ക് ഭീകര ഭീഷണിയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടും സുരക്ഷാ കാര്യങ്ങളില്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി. മുരളീധരന്, സഹ സംഘടനാസെക്രട്ടറി വി. ശശികുമാര്‍ എന്നിവര്‍ ആരോപിച്ചു.
ഇരുമുടിക്കെട്ടേന്തി എത്തുന്ന അയ്യപ്പഭക്തരെ മെറ്റല്‍ ഡിക്റ്ററ്ററിലൂടെ കടത്തിവിട്ട് ദേഹപരിശോധന നടത്തുന്ന പോലീസ് ട്രാക്ടറില്‍ സന്നിധാനത്തേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ എന്തെന്ന് പരിശോധി്ക്കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
ഇത് വലിയ അപകടത്തിന് കാരണമാകും. തിരക്കിനനുസരിച്ച് ആവശ്യമായ ശുചിമുറികള്‍ ശബരിമലയില്‍ ഇല്ല. അതിനാല്‍ മാളികപ്പുറത്തിന് സമീപം നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്ക് തുറന്നുകൊടുക്കണം.
കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് മാസം മൂന്ന് പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അത്യാഹിതം സംഭവിച്ചാല്‍ അടിയന്തരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാങ്ങിയ എമര്‍ജന്‍സി റസ്ക്യൂ വാഹനം ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ശരിയല്ല.
മറ്റ് സന്നദ്ധ സംഘടനകളെ അന്നദാനത്തില്‍നിന്നു വിലക്കിയ ദേവസ്വം ബോര്‍ഡ് സന്നിധാനത്തെത്തുന്ന മുഴുവന്‍ അയ്യപ്പഭക്തര്‍ക്കും ഇരുപത്തിനാല് മണിക്കൂറും അന്നദാനം നല്കാന് തയ്യാറാവണം. ഇപ്പോള്‍ പുതിയതായി നിര്‍മ്മിച്ച അന്നദാനമണ്ഡപം ഇതിന് പര്യാപ്തമല്ലെന്നും സൗകര്യം കുടുതല്‍ മെച്ചപ്പെടുത്തണെമന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: