ന്യൂദല്‍ഹി: ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയില്‍ നിന്ന് ആളൊന്നിന് 2000 രൂപയായി കുറച്ചു. ഇന്ന് പ്രാബല്യത്തില്‍ വരും. ഒരേ ആളുകള്‍ ഒന്നിലധികം തവണ നോട്ടുകള്‍ മാറ്റിയെടുക്കുന്നുണ്ട്.
കള്ളപ്പണം മാറ്റുന്നതിന് ചിലയിടങ്ങളില്‍ ഇത് സംഘടിതമായി ചെയ്യുന്നുണ്ട്. ഇത് മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുന്നു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇത് ബാധകമല്ല. നോട്ട് മാറാനെത്തുന്നവരുടെ കൈയില്‍ മഷി പുരട്ടുന്നതും ആരംഭിച്ചിട്ടുണ്ട്.
പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ പുതിയ അഞ്ഞൂറും രണ്ടായിരവും പുറത്തിറക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരത്തിന്റെ പുതിയ നോട്ടുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രണ്ടായിരം നോട്ടുകള്‍ ഉള്‍ക്കൊള്ളുന്നതിന് 22,500 എടിഎമ്മുകള്‍ പുനക്രമീകരണം നടത്തി. രണ്ട് ലക്ഷം എടിഎമ്മുകളാണ് രാജ്യത്തുള്ളത്.
ദേശീയപാതകളിലെ ടോള്‍ പിരിവ് 24 വരെ ഒഴിവാക്കി. ആവശ്യത്തിന് പണമുണ്ടെന്നും പണം പൂഴ്ത്തി വയ്ക്കരുതെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ജനങ്ങളോടഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: