തിരുവനന്തപുരം: കള്ളപ്പണം നിയന്ത്രിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ നടപടികള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് രാവിലെ 10 മുതല്‍ 5 വരെ തിരുവനന്തപുരം ആര്‍ബിഐ ഓഫീസിനുമുന്നില്‍ സത്യഗ്രഹ സമരം നടത്തും.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഇടതുമുന്നണി യോഗത്തിലുമാണ് തീരുമാനം. സഹകരണമേഖലയെ തകര്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണ് ഭരണഘടനാസ്ഥാപനമായ റിസര്‍വ് ബാങ്കിനെതിരെ ഒരു സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് സമരം ചെയ്യുന്നത്. സത്യഗ്രഹ സമരത്തെക്കുറിച്ച് യുഡിഎഫുമായി ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും യുഡിഎഫ് നേതാക്കള്‍ തങ്ങളെ കണ്ട് ഉന്നയിച്ച ആവശ്യങ്ങളോട് വിയോജിപ്പില്ലെന്നും സമരപരിപാടികള്‍ക്ക് യുഡിഎഫ് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതുമൂലം ആദ്യദിവസങ്ങളില്‍ ഉണ്ടായ ആശയക്കുഴപ്പം കേരളത്തില്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇന്നലെ സംസ്ഥാനത്തെ എടിഎമ്മുകളിലും ബാങ്കുകളിലും ആവശ്യാനുസരണം പണം ലഭ്യമായിരുന്നു. ആദ്യദിനങ്ങളില്‍ ഉണ്ടായ തിരക്ക് ഒരിടത്തും ദൃശ്യമായില്ല. ഈ സാഹചര്യത്തിലാണ് സഹകരണ ബാങ്കുകളിലെ കള്ളപ്പണം സംരക്ഷിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും സംയുക്തപ്രക്ഷോഭത്തിന് കൈകോര്‍ത്തത്. ആദായ നികുതി വകുപ്പിന് വ്യക്തമായ കണക്കുകള്‍ കൊടുക്കാന്‍ തയ്യാറാത്ത സഹകരണസംഘങ്ങളുടെ സമീപനം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
നിക്ഷേപങ്ങളുടെ കണക്ക് നല്കിയാല് കോടികളുടെ കള്ളപ്പണ നിക്ഷേപം പുറത്തുവരും. ഇത് മറയാക്കിയാണ് സഹകരണമേഖലയെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് റിസര്‍വ് ബാങ്ക് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനായി രംഗത്തെത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: