ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസെര്‍ച്ച് ഫൗണ്ടെഷന്(ഐആര്‍എഫ്) നിരോധിച്ചതിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം.
സക്കീര്‍ തന്റെ പ്രഭാഷണങ്ങളിലൂടെ എല്ലാ മുസ്ലീംകളും തീവ്രാദികളാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു. കൂടാതെ ഭീകരന് ഒസാമ ബിന്‍ലാദനെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുസ്ലീംകള്‍ വിചാരിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയിലുള്ള ജനസംഖ്യയില്‍ 80 ശതമാനവും ഹിന്ദുക്കള്‍ ഉണ്ടാകുമായിരുന്നില്ലെന്നും സക്കീര്‍ പറഞ്ഞിരുന്നു.
ഹിന്ദു ദൈവങ്ങള്‍ക്കെതിരെ പ്രഭാഷണം നടത്തിയ സക്കീര്‍ മക്കയുടെ അത്രയും ഖ്യാതി സുവര്ണക്ഷേത്രത്തിനില്ലെന്നും പ്രതിപാദിച്ചിരുന്നു. മറ്റ് മതങ്ങള്‍ക്കെതിരേയും സക്കീര്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു.
സക്കീറിന്റെ പ്രഭാഷണങ്ങള്‍ വിവിധ മതങ്ങളില്‍ മുറിവുണ്ടാക്കാനും മുസ്ലീം യുവാക്കളില്‍ തീവ്രവാദം വളര്‍ത്താനുമാണ് സഹായിച്ചതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തേക്ക് നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷം ഐആര്‍എഫ് നിരോധിച്ചതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: