പത്തനാപുരം: ബിജെപി പ്രവര്‍ത്തകന്റെ കട തീയിട്ടു നശിപ്പിച്ചു. പട്ടാഴി മീനം മണിവിലാസത്തില്‍ സതീഷ്ബാബുവിന്റെ പട്ടാഴി വടക്കേക്കര കടുവാത്തോട്ടിലുള്ള പച്ചക്കറികടയാണ് തീയിട്ടു നശിപ്പിച്ചത്. വ്യഴാഴ്ച പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കുമിടയിലാണ് സംഭവം നടന്നത്.
മൂന്നോടെ എയര്‍പോര്‍ട്ടിലേക്ക് പോയ ചെളിക്കുഴി സ്വദേശികളാണ് കട കത്തുന്നത് ആദ്യം കണ്ടത്. ഇവര്‍ സതീഷ്ബാബുവിനെയും സമീപവാസികളെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനാപുരം ഫയര്‍ഫോഴ്സും സഥലത്തെത്തി. സമീപവാസികളുടെ ശ്രമഫലമായാണ് മറ്റ് കടകളിലേക്ക് തീപടരാതിരുന്നത്.
നാളുകളായി പ്രദേശത്ത് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചു വിടുകയാണ്. കുടുംബത്തിന്റെ ഏകവരുമാന മാര്‍ഗമാണ് സിപിഎം അതിക്രമത്തിലൂടെ ഇല്ലാതായത്. മൈക്ക് വച്ചുകെട്ടി പരസ്യമായി പച്ചക്കറിക്കടക്ക് തീവയ്ക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കടയ്ക്ക് തീയിട്ടത് . ഇരുളിന്റെ മറവില്‍ ഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നത് സിപിഎം തന്നെയാണന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് സ്ഥലം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ഗൗരവമായ അന്വേഷണമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ഉച്ചവരെ കടുവാത്തോട്ടില്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു. വടക്കേക്കര പഞ്ചായത്തില്‍ ഉച്ചക്ക് ശേഷം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ ഹര്‍ത്താലും വൈകിട്ട് പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. കൊല്ലം ശാസ്ത്രീയവിഭാഗം ഉദ്യോഗസ്ഥ പി.ശീതളിന്റെ നേതൃത്വത്തിലുള്ള സംഘവും പത്തനാപുരം എസ്ഐ പ്രവീണിന്റെ നേതൃത്വത്തിലുളള പോലീസ് സംഘവും പരിശോധന നടത്തിയിരുന്നു. സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് പി.അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി വയയ്ക്കല്‍ സോമന്, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ആര്.ശംഭു, മണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ജെ.രമേശന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.പ്രകാശ്, വാര്‍ഡ് മെമ്പര്‍ അഭിലാഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: