,കോഴിക്കോട്: സഹകരണമേഖലയെ രക്ഷിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരം കെജ്രിവാളിന്റെ രണ്ടാം പതിപ്പാകാനുള്ള പുറപ്പാടാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി. മുരളീധരന്.
ഭരണഭാരം നിര്‍വഹിക്കേണ്ട മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. നിയമലംഘനം നടത്തുന്ന മുഖ്യമന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. ആര്‍ബിഐയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ശ്രമം കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനുള്ളതാണ്.
കള്ളപ്പണക്കാരെ രക്ഷിക്കാന്‍ ഒന്നേകാല്‍ കോടി സാധാരണക്കാരായ നിക്ഷേപകരെ അണിനിരത്തി മനുഷ്യകവചം സൃഷ്ടിക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം വിലപ്പോവില്ല. 2011ല്‍ 111-ാം ഭരണഘടനാ ഭേദഗതിയോടെ സഹകരണമേഖലയെ സുതാര്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം കേരളം അംഗീകരിക്കില്ലെന്ന സിപിഎമ്മിന്റെ വാദം സഹകരണമേഖലയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പാര്‍ട്ടിയുടെ നീക്കമാണ്. ഇതിനെ രമേശ് ചെന്നിത്തല പിന്തുണക്കുന്നത് ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: