ബാഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ അമ്രിയാത്ത-അല്‍-ഫലൂജയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 17 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ പാര്‍ട്ടി നടക്കുന്ന ഹാളിലേക്ക് ചാവേര്‍ സ്വയം കാറോടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്.
മരണപ്പെട്ടവലരില് അധികവും സ്ത്രീകകളും കുട്ടികളുമാണ്. പരിക്കേറ്റവരെ അന്‍ബാര്‍ പ്രവിശ്യയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സേറ്റ് ഏറ്റെടുത്തു.
ഫലൂജയില്‍ മൂന്ന് ദിവസം മുന്‍പ് ഇരട്ട ചാവേര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ പതിനഞ്ച് പേരാണ് കൊല്ലപ്പെട്ടത്. കനത്ത ഏറ്റുമുട്ടലിനൊടുവില്‍ കഴിഞ്ഞ ജൂണിലാണ് ഇറാഖി സൈന്യം ഫലൂജയില്‍ നിന്ന് ഐഎസ് ഭീകരരെ തുരത്തിയതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: