വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 455 റണ്‍സിന് പുറത്തായി. രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ നായകന് വിരാട് കോഹ്ലി 16 റണ്‍സ് കൂടി ചേര്‍ത്ത് വ്യക്തിഗത സ്കോര്‍ 167ല്‍ പുറത്തായി.
ആര്.അശ്വിന് 58 റണ്‍സ് നേടി. അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിക്കുന്ന ജയന്ത് യാദവ് വാലറ്റത്ത് പൊരുതി നേടിയ 35 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 450 കടത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ജയിംസ് ആന്ഡേഴ്സണ്, മൊയിന്‍ അലി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ നായകന് അലിസ്റ്റര്‍ കുക്കിനെ നഷ്ടമായി. രണ്ടു റണ്‍സെടുത്ത കുക്കിനെ മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 103 എന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: