തൃശൂര്‍: സഹകരണബാങ്കുകളുടെ പേരില്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണ് ഇരുമുന്നണികളും വാദിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്.
പാവപ്പെട്ടവരെ കവചമാക്കി കള്ളപ്പണക്കാര്‍ക്ക് ഇടപാട് നടത്താന്‍ സഹകരണബാങ്കുകളില്‍ ഇടം ഒരുക്കിക്കൊടുക്കുകയാണ്. 2015ല്‍ 15ശതമാനം മാത്രമാണ് സഹകരണബാങ്കുകള്‍ കാര്‍ഷികമേഖലക്ക് വായ്പ നല്‍കിയത്. ഒരുലക്ഷം കോടിയിലേറെ രൂപ സഹകരണബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന് പറയുന്നു. ഇത് ആരുടേതാണെന്ന് പരിശോധിക്കണം.
സഹകരണബാങ്കുകളിലെ ജീവനക്കാരുടെ നിയമനം എന്തുകൊണ്ടാണ് പിഎസ്സിക്ക് വിടാത്തത് എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐ നിലപാട് വ്യക്തമാക്കണം. വ്യക്തമായ ഓഡിറ്റിങ്ങ് സംവിധാനമോ റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങളോ നടപ്പാക്കാതെയാണ് സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആയിരംകോടിവരെ നിക്ഷേപമുള്ള സഹകരണബാങ്കുകള്‍ കേരളത്തിലുണ്ട്. ഈ പണം ആരുടേതാണെന്ന് കണ്ടെത്തണം.
പലിശനിരക്ക് കുറവായതുകൊണ്ട് കാര്‍ഷിക വായ്പകള്‍ നല്‍കുന്നില്ല. പകരം ഫൈനാന്‍സ് കമ്പനികളുടെ നിലവാരത്തില്‍ ഉയര്‍ന്ന പലിശലഭിക്കുന്ന വായ്പകള്‍ മാത്രമാണ് സഹകരണബാങ്കുകളില്‍ നല്‍കുന്നത്.
ഒരുകാലത്ത് കേരളത്തില്‍ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണബാങ്കുകളുടെ നിയന്ത്രണം രാഷ്ട്രീയപാര്‍ട്ടികള്‍ ഏറ്റെടുത്തതോടെയാണ് കള്ളപ്പണക്കാരുടെ താവളമായി മാറിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം നിരുത്തരവാദിത്വപരമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഹൈക്കോടതിയില്‍ നിയമബിരുദധാരികള്‍ക്ക് മാത്രമെ റിപ്പോര്‍ട്ടിങ്ങിന് അനുവാദം നല്‍കൂ എന്ന നിലപാട് തിരുത്തണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: