തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് പണമിടപാട് സംബന്ധിച്ച തര്‍ക്കമാണെന്നും പാര്‍ട്ടി പറഞ്ഞുതീര്ത്തതാണെന്നുമുള്ള സിപിഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണന്റെ നിലപാട് പച്ചക്കള്ളം.
പീഡനം സംബന്ധിച്ച് ആഗസ്റ്റില്‍ യുവതി നല്കിയ പരാതിയുടെ കോപ്പി ജന്മഭൂമിക്ക് ലഭിച്ചു. ഇതില്‍ കൂട്ടബലാത്സംഗം നടന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി വ്യക്തമായി പറയുന്നുണ്ട്. തന്റെ നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും അത് കാണിച്ച് പിന്നീടും ഭീഷണിപ്പെടുത്തി ജയന്തന് ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. ഇത്തരമൊരു പരാതി പാര്‍ട്ടിനേതൃത്വത്തിന് ഒത്തുതീര്‍ക്കാനാവില്ല.
സ്ത്രീപീഡനക്കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതുതന്നെ ഗുരുതരമായ ക്രിമിനല്‍കുറ്റമാണ്. അതിനാല്‍ ഒത്തുതീര്‍ക്കാന്‍ രാധാകൃഷ്ണനും കൂട്ടരും ശ്രമിച്ചു എന്നതുതന്നെ ഇവരുടെ പേരില്‍ കേസെടുക്കാന്‍ മതിയായ കാരണമാണ്. യുവതിയുടെ പരാതിഇങ്ങനെ.
‘2014 ഏപ്രില്‍ അവസാനത്തെ ആഴ്ചയിലെ ഒരുദിവസം ജയന്തന് ഒരുമണിയോടെ തന്നെ വിളിച്ച് ഭര്‍ത്താവ് മഹേഷിന് അപകടം പറ്റിയെന്നും കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പറയുകയായിരുന്നു. ഇതുകേട്ട് ആശുപത്രിയിലേക്ക് പോകാനിറങ്ങിയ എന്നെ ജയന്തന് കൊണ്ടുവിടാം എന്നുപറഞ്ഞ് പച്ചനിറമുള്ള ടവേര കാറില്‍ കയറ്റി. ഈസമയത്ത് ജിനീഷ്, ഷിബു, ബിനീഷ് എന്നിവരും കാറിലുണ്ടായിരുന്നു. കാര്‍ തിരുവുള്ളക്കാവ് അമ്പലത്തിന് സമീപമുള്ള ഒഴിഞ്ഞ വീടിന് മുന്നിലാണ് നിര്‍ത്തിയത്. എന്തിനാണ് ഇവിടെ നിര്‍ത്തുന്നത് എന്നുചോദിച്ചതിന് ഒരാളെകാണാനുണ്ട്. ഇറങ്ങ് എന്നായിരുന്നു മറുപടി.
തുടര്ന്ന്തന്നെ വീടിനകത്തേക്ക് നാലുപേരും ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അവിടെവെച്ച് നാലുപേരോടും ഒപ്പംനിര്‍ത്തി നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. 2015 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ജയന്തന് ഭര്ത്താവില്ലാത്തനേരത്ത് വീട്ടില്‍വന്ന് ഈ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു.’
യുവതി പിന്നീട് വെളിപ്പെടുത്തിയതുപോലെ പേരാമംഗലം സ്റ്റേഷനില്‍വെച്ച് സിപിഎം നേതൃത്വവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തി ഒത്തുതീര്പ്പുണ്ടാക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു. ഇതിനെത്തുടര്‍ന്നാണ് യുവതിയെ ഭീഷണിപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി കൊടുപ്പിച്ചതും.
അന്വേഷണത്തിന്റെ പേരില്‍ ഇരക്ക് പീഡനം
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമവും. പ്രതികളെ ചോദ്യംചെയ്യാന്‍പോലും തയ്യാറാകാത്ത പോലീസ് പരാതിക്കാരിയായ യുവതിയെ കൊണ്ടുനടന്ന് തെളിവെടുപ്പ് നടത്തുന്നതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവ് ശേഖരിക്കേണ്ടത് പ്രതികളെ കൊണ്ടുപോയാണ്. എന്നാല്‍ ഈ കേസില്‍ ഇരയായ പെണ്‍കുട്ടിയെ മൂന്നുദിവസമാണ് പോലീസുകാര്‍ തെളിവെടുപ്പിനായും മൊഴിയെടുക്കാനായും കൊണ്ടുനടന്നത്. വീട് തിരിച്ചറിയാനായില്ല എന്ന കാരണം പറഞ്ഞ് പ്രതികളെ രക്ഷിക്കാനാണ് ഇപ്പോള്‍ പോലീസ് നീക്കം.
സിപിഎം നേതൃത്വത്തിന്റെ കടുത്തസമ്മര്ദ്ദമാണ് ഇതിന് പിന്നില്‍. ജയന്തനെ രക്ഷിക്കാന്‍ മന്ത്രി എ.സി.മൊയ്തീന് നേരിട്ട് രംഗത്തിറങ്ങിയാണ് പോലീസിനെ നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: