അമ്പലപ്പുഴ: പുറക്കാട് കടലാക്രമണം ശക്തമായി തുടരുന്നു. ഒരു വീട് കടലെടുത്തു. 500 ഓളം വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. പതിനേഴാം വാര്‍ഡില്‍ തെക്കേ അറ്റം സുധാകരന്റെ വീടാണ് കഴിഞ്ഞ രാത്രിയില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. മൂന്നുവര്‍ഷം മുമ്പ് സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്. പുതുവലില്‍ മുരളി, ശാന്ത, റെജി, പൊന്നപ്പന്, ജയശ്രി എന്നിവരുടെ വീടുകള്‍ ഏതുനിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. ഈ പ്രദേശത്തെ പുലിമുട്ടുകള്‍ക്ക് ഇടയിലുള്ള വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത് ശക്തമായ തിരമാലകള്‍ വീടിനുള്ളില്‍ വരെ ആഞ്ഞടിയ്ക്കുകയാണ് രണ്ടുദിവസം മുമ്പാണ്. 117 18 വാര്‍ഡുകളില്‍ കടലാക്രമണം ശക്തമായത്. കടല്ഭിത്തിയില്ലത്ത പ്രദേശങ്ങളാണിത്. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മ്മിച്ച വീടുകള്‍ വീണ്ടും കടലെടുക്കുമെന്ന ആശങ്കയിലാണ് തീരദേശ വാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: