കണ്ണൂര്‍: കനകമലയില്‍ പിടിയിലായ ഐഎസ് പ്രവര്‍ത്തകരുടെ ഫേസ് ബുക്കില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥനത്തില്‍ നടത്തിയ റെയ്ഡില്‍ വനിതാ ജയില്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് നശിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ എന്‍ഐഎ സംഘം കോട്ടേഴ്സില് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള കിണറ്റില്‍ നിന്നും മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്‍ഐഎ നിര്‍ദ്ദേശ പ്രകാരം ടൗണ്‍ സി.ഐ.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. ആഴ്ചകള്‍ക്ക് മുമ്പ് കോട്ടേഴ്സില് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഐഎസ് പ്രവര്‍ത്തകരുടെ ഫേസ് ബുക്കില്‍ നിന്നുള്ള വിവരത്തില്‍ ഇയാളുടെ കുറ്റിയാടിയിലെ വീട്ടില്‍ അന്വേഷണസംഘം പരിശോധനക്ക് എത്തിയിരുന്നു. ഈ സമയത്താണ് വനിതാ ജയില്‍ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവാണെന്ന് മനസിലായത്. കോട്ടേഴ്സിലെ റെയ്ഡ് വിവരം മുന്‍കൂട്ടി മനസിലാക്കിയ ഇയാള്‍ സിം ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. സിമ്മിന്റെ അവശിഷ്ടം കോട്ടേഴ്സിന്റെ സമീപത്തുനിന്നും ലഭിച്ചിരുന്നു. സംശയം തോനിയതോടെ എന്‍ഐഎ സംഘം ഇയാളോട് ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഫോണ്‍ കിണറ്റില്‍ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: