തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയായി അഞ്ചു വര്‍ഷത്തിനുശേഷവും നിക്ഷേപകരോ അവകാശികളോ തേടിവരാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ കിടക്കുന്നത് 80.86 കോടിയില്‍പരം രൂപയുടെ നിക്ഷേപങ്ങള്‍. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് നിക്ഷേപങ്ങള്‍.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ 50.59 കോടി. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 3.79 കോടി. അര്‍ബന്‍ സഹകരണ സംഘങ്ങള്‍ 0.46 കോടി. ജില്ലാ സഹകരണ ബാങ്കുകള്‍ 23.93 കോടി. സംസ്ഥാന സഹകരണ ബാങ്ക് 2.09 കോടി. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ സമാഹരിച്ച നിക്ഷേപത്തില്‍നിന്ന് വായ്പാ വിതരണത്തിനും നിയമാനുസൃത കരുതലുകള്‍ സൂക്ഷിക്കാനും വിനിയോഗിച്ചിട്ടുള്ള തുക കൂടാതെ 1161.36 കോടിയുടെ മിച്ച ഫണ്ടാണുള്ളത്.
ഈ തുക വിവിധ ബാങ്കുകളിലും സെക്യൂരിറ്റികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു നിക്ഷേപ സമാഹരണ യജ്ഞങ്ങളിലൂടെ 29837.02 കോടി സമാഹരിച്ചു. ഏപ്രിലില്‍ 18,290 സംഘങ്ങളുടെ 20,680 ഓഡിറ്റ് നടത്തേണ്ടതായിരുന്നെങ്കിലും സപ്തംബര്‍ വരെ 13,797 സംഘങ്ങളുടെ ഓഡിറ്റാണ് പൂര്‍ത്തിയാക്കിയത്. ഇത് 66.93 ശതമാനമാണ്. മൂന്നു ജില്ലകള്‍ നൂറു ശതമാനം ഓഡിറ്റ് പൂര്‍ത്തിയാക്കി.
മുന്‍വര്‍ഷം 17,899 സംഘങ്ങളില്‍ 17,360 സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കിയിരുന്നു (90.19 ശതമാനം). സഹകരണ സംഘങ്ങളില്‍ സ്വര്‍ണപ്പണയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയതിന് 610 വ്യാജ പണയവായ്പകളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത്. 35 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. 94 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സഹകരണസംഘങ്ങളില്‍ അനധികൃത നിയമനങ്ങള്‍ പെരുകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: