മട്ടാഞ്ചേരി: ചാരിറ്റബിള്‍ ടസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ പിടിയിലായ ദമ്പതികളെ കോടതി റിമാന്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി സ്വദേശികളായ ജിയോ മാത്യൂ(37) ഇയാളുടെ ഭാര്യ ബിനി മോള്(34) എന്നിവരാണ് റിമാന്റിലായത്.
മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സാബുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലെ ഇവരുടെ ഓഫീസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി. ഇവരുടെ ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീ ചാരിറ്റബിള്‍ ട്രസ്റ്റിന് എഴുതി നല്കിയ മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരവും പോലീസ് കണ്ടെടുത്തു. ഇത് ഇവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കെ.സാബു പറഞ്ഞു.
മട്ടാഞ്ചേരി സ്വദേശിയായ ഷാജിയെന്നയാളില്‍ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.ആലപ്പുഴയില്‍ ഹോളി ഏഞ്ചല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നവരാണെന്നും 35 ലക്ഷം രൂപ ട്രസ്റ്റില്‍ നിക്ഷേപിച്ചാല്‍ ഒരു കോടി രൂപ മടക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കിയുമാണ് ഇവര്‍ പണം തട്ടിയെടുത്തത്. ഇവര്‍ പാലാ സ്വദേശിയില്‍ നിന്നും ഒമ്പത് ലക്ഷം രൂപയും സ്വര്‍ഗ ചിത്ര അപ്പച്ചനില്‍ നിന്ന് ഒരു കോടിയും പാലക്കാട് സ്വദേശി ജോജോയില്‍ നിന്ന് പതിനാറ് ലക്ഷം രൂപയും സമാനമായ രീതിയില്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
പാലക്കാട്, ചങ്ങനാശ്ശേരി, രാമപുരം, നടക്കാവ് എന്നീ സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ തൃശൂര്‍ സ്വദേശിയായ പ്രേംകുമാര്‍ എന്നയാളെ ഉപയോഗിച്ച് ഓള് കേരള നിയമ സഹായ വേദിയുടെ പേരില്‍ ഉയര്‍ന്ന ഉേദ്യാഗസ്ഥര്‍ക്ക് വ്യാജ പരാതികള്‍ നല്കി. അന്വേഷണ ഉേദ്യാഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നതും ഇവരുടെ പതിവ് രീതിയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: