കൊച്ചി: ഗുരുജിയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ആര്‍എസ് എസിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് മുന്‍ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്. ഹരി. ‘കേരളത്തില്‍ ആര്‍എസ്എസിന്റെ ചരിത്രം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ പ്രവര്‍ത്തകനാകുമ്പോള്‍ സ്വയം പ്രചാരകനാകണമെന്ന നിര്‍ദ്ദേശം നല്‍കിയത് ഗുരുജിയാണ്. 1942 ന്റെ തുടക്കത്തില്‍ ഭാരതത്തിലെങ്ങും ഗുരുജി പ്രചാരകന്മാരെ അയച്ചു. കേരളത്തില്‍ ആദ്യം സംഘ പ്രവര്‍ത്തനം ആരംഭിച്ചത് തിരുവനന്തപുരത്താണ്. എന്നാല്‍ കോഴിക്കോടാണ് സംഘം കൂടുതല്‍ വളര്‍ന്നത്. അതുകൊണ്ടാണ് അക്കാര്യത്തില്‍ തെറ്റിധാരണ നിലനില്‍ക്കുന്നത്.
ഗാന്ധിവധത്തേത്തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടപ്പോള്‍ രഹസ്യമായ രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. 1946ലാണ് ഭാസ്കര്‍ റാവു കേരളത്തിലെത്തുന്നത്. അദ്ദേഹമാണ് കേരളത്തില്‍ സംഘത്തിന്റെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചക്ക് വഴിതെൡച്ചത്. ലക്ഷ്മീഭായ് പ്രകാശന്റെ നേതൃത്വത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: