കൊച്ചി: ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപകനായ കെ.പി. യോഹന്നാനും സഭാംഗങ്ങളും, മലങ്കര യാക്കോബായ സഭയില്‍ ലയിക്കാന്‍ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച്, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയസ് തോമസ് പ്രഥമനുമായി, യോഹന്നാന് ധാരണയിലെത്തിയതായി പറയപ്പെടുന്നു.
യാക്കോബായസഭയിലെ ബിഷപ്പുമാര്‍ ബ്രഹ്മചര്യം പാലിക്കുന്നതാണ്, കീഴ്വഴക്കം. യോഹന്നാന് വിവാഹിതനാണ് എന്നത്, ബിഷപ്പാകാന്‍ തടസ്സമാണ്. എന്നാല്‍, ആദിമസഭയിലും കാനോനിക നിയമത്തിലും ബ്രഹ്മചര്യം പറഞ്ഞിട്ടില്ല എന്നു പ്രഖ്യാപിച്ച്, യോഹന്നാനും മകന് ഡാനിയല്‍ പുന്നൂസും ബിഷപ്പുമാരാകാനാണ് നീക്കം. മനോരമ, മുത്തൂറ്റ് തുടങ്ങിയവയുടെ പിന്‍ബലമുള്ള ഓര്‍ത്തഡോക്സ് സഭയുമായി (മെത്രാന്‍കക്ഷി) ശത്രുതയില്‍ കഴിയുന്ന, വലിയ സാമ്പത്തികാടിത്തറയില്ലാത്ത ഒന്നാണ്, യാക്കോബായ സഭ (ബാവാ കക്ഷി/പാത്രിയര്‍ക്കീസ് വിഭാഗം).
തടസ്സങ്ങളെ പണംകൊണ്ട് കടന്നുകയറാമെന്നാണ് യോഹന്നാന് കരുതുന്നത്. യോഹന്നാന്റെ ഭാര്യ ഗിസല, ലോക പ്രശസ്തമായ സീമെന്‍സ് ഗ്രൂപ്പിന്റെ ഉടമയാണ്. അന്ത്യോഖ്യയിലെ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസ് അപ്രേം രണ്ടാമനുമായുള്ള, ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്റെ ബന്ധം വഷളായതാണ്, യോഹന്നാനുമായി ബന്ധം വയ്ക്കാനുള്ള സാഹചര്യങ്ങളില്‍ പ്രധാനം. ദമാസ്കസില്‍ നടന്ന പാത്രിയര്‍ക്കീസ് തെരഞ്ഞെടുപ്പില്‍, അപ്രേമിനെതിരായാണ്, തോമസ് പ്രഥമന്‍ വോട്ട് ചെയ്തത്. അപ്രേമിന് ഇരുപത്തെട്ടും പ്രതിയോഗി, തെക്കെ അമേരിക്കന്‍ ഭദ്രാസനാധിപന്‍ യൊവാക്കിന് പതിമൂന്നും വോട്ടുകിട്ടി. മൂന്നാം സ്ഥാനാര്‍ത്ഥി, ലബനന് ബിഷപ്പ് തെയോഫിലസ് സഫറിന് മൂന്ന് വോട്ടേ കിട്ടിയിട്ടുള്ളൂ.
യോഹന്നാന് മെത്രാനായത്, പണം കൊടുത്ത് സിഎസ്ഐ ബിഷപ്പില്‍നിന്ന് ഹസ്താര്പ്പണം വാങ്ങിയാണ്. ഒരാള്‍ മെത്രാനാകണമെങ്കില്‍, മറ്റൊരു മെത്രാന് തലയില്‍ കൈവയ്ക്കണം. അതിന്റെ നാണക്കേടു മാറാത്ത യോഹന്നാന്, കൃത്യമായ കൈവപ്പ് ശുശ്രൂഷ വഴി മെത്രാനാകാന്‍ ആഗ്രഹിക്കുന്നു.
യോഹന്നാന്റെ ധനശക്തിയാല്‍, പാത്രിയര്‍ക്കീസിനെ വെല്ലുവിളിക്കാനാവുമെന്ന്, നവതിയിലേക്ക് നീങ്ങുന്ന തോമസ് പ്രഥമനും കരുതുന്നു. അങ്ങനെ, ഓര്‍ത്തഡോക്സ് സഭയെപ്പോലെ, സ്വതന്ത്രസഭയാകാം. പണശക്തികൊണ്ട്, അന്ത്യോഖ്യയിലല്ലെങ്കില് ആലെപ്പോയില്‍ പോയി, പാത്രിയര്‍ക്കീസായി ഇരിക്കാമെന്നും യോഹന്നാന് കരുതുന്നു. അന്ത്യോഖ്യയ്ക്കു കീഴില്‍ പ്രത്യേക സഭയായി ഇരിക്കാന്‍ അനുവദിക്കുമെങ്കില്‍ അങ്ങനെ; തിരുവനന്തപുരത്തെ റീത്ത് റോമിന് കീഴില്‍ എന്നപോലെ. യോഹന്നാന് വിരുദ്ധ ഗ്രൂപ്പ്, 2002 ലെ സഭാ ഭരണഘടനയാണ് പയറ്റാന്‍ എടുക്കുന്നത്; മെത്രാന്മാര്ക്ക് ബ്രഹ്മചര്യം അതില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: