ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ആദായനികുതി നിയമമനുസരിച്ച് കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
ഇത് അനുവദിച്ചാല്‍ കുറ്റം ചെയ്യാന്‍ പേരിപ്പിച്ചതിനും നടപടിയുണ്ടാകും. സഹകരണ ബാങ്കുകളിലുള്‍പ്പെടെ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കള്ളപ്പണം വെളുപ്പിക്കുന്നവരുടെ ചതിയില്‍ വീഴരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ആദായ നികുതി പരിധി 2.5 ലക്ഷം വരെയായതിനാല്‍ കരകൗശല തൊഴിലാളികള്‍, വീട്ടമ്മമാര്‍ തുടങ്ങിയവരുടെ ചെറിയ ബാങ്ക് നിക്ഷേപങ്ങളില്‍ ആദായ നികുതി വകുപ്പ് നടപടിയെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് പ്രതിഫലം നല്കി ചിലര്‍ ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിക്കുകയാണ്. ജന്‍ധന്‍ അക്കൗണ്ടുകളും ഇപ്രകാരം ദുരുപയോഗം ചെയ്യുന്നു.
ഇങ്ങനെ നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയാല്‍ നികുതിയും പിഴയും ഈടാക്കും. സ്വന്തം അക്കൗണ്ടുകളിലല്ലാതെ മറ്റുള്ളവരുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി തെളിഞ്ഞാലും ശിക്ഷയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: