കൊട്ടാരക്കര: ഗണപതിക്ഷേത്ര പരിസരത്തെ കടകള്‍ പൊളിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു. മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ വ്യാപകപ്രതിഷേധം. മണ്ഡലകാലത്ത് ഗണപതിക്ഷേത്രപരിസരത്ത് കെട്ടിയിരുന്ന കടകള്‍ പൊളിച്ചുനീക്കാനുള്ള മുനിസിപ്പാലിറ്റിയുടേയും പോലീസിന്റേയും നീക്കം ബിജെപി നേതൃത്വത്തില്‍ തടഞ്ഞു.
നടപടിക്കെതിരെ ക്ഷേത്രഉപദേശകസമിതിയും രംഗത്തെത്തി. ഇന്നലെ രാവിലെ 10നാണ് ക്ഷേത്രപരിസരത്ത് മണ്ഡലകാലത്തോടനുബന്ധിച്ച് താല്കാലികമായി കെട്ടിയുയര്‍ത്തിയ കടകള്‍ പൊളിച്ച് നീക്കാന്‍ പോലീസും നഗരസഭയും എത്തിയത്. പാവപ്പെട്ട കച്ചവടക്കാര്‍ ഇതിനെ ചോദ്യം ചെയ്തെങ്കിലും പോലീസിന്റെ ഭീഷണിക്ക് മുന്നില്‍ ഭയപ്പെട്ട് പലരും സാധനങ്ങള്‍ കെട്ടിപെറുക്കി. ചിലര്‍ ടാര്‍പ്പാളിന്‍ വച്ച് കടകള്‍ മൂടി. ചായയും എണ്ണപലഹാരവും ഇട്ട പെട്ടികടക്കാര്‍ എന്ത് ചെയ്യണമെന്നറിയാതെ അധികൃതരോട് കെഞ്ചിയെങ്കിലും പൊളിച്ച് നീക്കിയെ പറ്റൂ എന്ന് പോലീസ് നിലപാടെടുത്തു.
വികലാംഗനായ ഒരു കച്ചവടക്കാരന് വളരെ പണിപ്പെട്ടാണ് തന്റെ സാധനങ്ങള്‍ ഓരമാക്കിയത്. സംഭവം അറിഞ്ഞ് ബിജെപി നേതാക്കള്‍ സ്ഥലത്തെത്തി പോലീസിനോട് സംസാരിച്ചെങ്കിലും നഗരസഭയുടെ നിര്‍ദ്ദേശമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി.
നഗരസഭാധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ആദ്യം അനുകൂലനിലപാടുണ്ടായില്ല. കൊട്ടാരക്കര പട്ടണത്തില്‍ വ്യാപക കൈയ്യേറ്റമുള്ളപ്പോള് അവയൊന്നും ഒഴിപ്പിക്കാതെ ഗണപതിക്ഷേത്രപരിസരത്തെ കടകള്‍ ഒഴിപ്പിക്കുന്നതിന് പിന്നിലെ താല്പര്യം ചോദ്യം ചെയ്തതോടെ ദേവസ്വംബോര്‍ഡിനും ഉപദേശകസമിതിക്കും എതിര്‍പ്പില്ലെങ്കില്‍ തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന നിലപാടിലേക്ക് നഗരസഭ എത്തി. എതിര്‍പ്പില്ലെന്നറിയിച്ച് ഉപദേശകസമിതി നഗരസഭക്കും കത്ത് നല്കി. മണ്ഡലകാലത്ത് കേരളത്തിലെ എല്ലാ ക്ഷേത്ര പരിസരങ്ങളിലും ധാരാളംപേര്‍ കച്ചവടത്തിനെത്താറുണ്ട്. എന്നാല്‍ കൊട്ടാരക്കരയില്‍ മാത്രം നടപ്പിലാക്കുന്ന ഒഴിപ്പിക്കലിന് പിന്നില്‍ എംഎല്‍എ അയിഷപോറ്റിയുടെ ഇടപെടലാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എംസി റോഡിലെയും എന്എച്ചിലേയും വശങ്ങളില് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസമായി നിരവധി കൈയ്യേറ്റങ്ങളാണ് ഉള്ളത്. എന്നാല്‍ ഇവയിലൊന്നും തൊടാതെ ഗണപതിക്ഷേത്രപരിസരത്ത് അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപെടുന്നവരെ കഷ്ടത്തിലാക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥിരം കടകള്‍ എണ്ണത്തില്‍ കുറവുള്ള ക്ഷേത്രപരിസരത്ത് ഇത്തരം താല്കാലിക കടകള്‍ ക്ഷേത്രത്തിലെത്തുന്ന അയ്യപ്പന്മാര്ക്കും ഭക്തര്‍ക്കും വളരെ അനുഗ്രഹമാണ്. ബിജെപി നേതാക്കളായ അഡ്വ.വിവേക് ഉജ്വല്‍ഭാരതി, രഞ്ജിത്ത്, അനീഷ്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: