വടകര: പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് സര്‍വ്വീസ് നടത്തുന്ന ലക്ഷ്മി ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനമേറ്റ ജീവനക്കാരെ വടകരയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെ പുതുപ്പണം കോട്ടക്കടവില്‍ വെച്ചാണ് ബസ് തടഞ്ഞു നിര്‍ത്തി കാറിലെത്തിയ അഞ്ചംഗ സംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കടവത്തൂര്‍ സ്വദേശികളായ മുഹമ്മദ് സാഹിം പുഴക്കല്‍, കോവയില്‍ ഇസ്ഹാഖ്, പുത്തന്‍പുരയില്‍ മുഹമ്മദ്, മഠത്തില്‍ ആഷിദ്, തറായില്‍ മുഹമ്മദ് എന്നിവരെയും ഇവര്‍ സഞ്ചരിച്ച കാറുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വടകര: ബസില്‍ യാത്രക്കാരെ കയറ്റുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരന്റെ മര്‍ദ്ദനമേറ്റ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാരന് പരുക്ക്. വടകര-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഇരിങ്ങത്ത് ശാന്തിപുരത്ത് വി.കെ ശ്രീജിത്ത്(34)നാണ് പരിക്കേറ്റത്. ഇയാളെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാര്‍ കൂട്ടത്തോടെ കെഎസ്ആര്‍ടിസി ബസിലേക്ക് കയറുന്നത് തടയുകയും ഇതിനെ ചോദ്യം ചെയ്ത ശ്രീജിത്തിനെ കേട്ടാലറക്കുന്ന അസഭ്യം പറഞ്ഞ് ബസില്‍ നിന്നും വലിച്ചിറക്കി മര്ദ്ദിക്കുകയായുമായിരുന്നു. കൈ, തല, നെഞ്ച് എന്നിവിടങ്ങളിലാണ് പരിക്കേറ്റത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന മെട്രോ ബസ് കണ്ടക്ടറാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
മര്‍ദ്ദിച്ച ശേഷം സ്റ്റാന്‍ഡില്‍ നിന്നും കടന്നു കളഞ്ഞ ബസ് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ പയ്യോളിയില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: