ഓച്ചിറ: അയ്യപ്പന്റെ മഹത്വത്തെ ഇകഴ്ത്താനും അപഹസിക്കാനുമുള്ള ശ്രമം നടക്കുന്നുതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. അങ്ങനെ ഉള്ളവരാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്നും ഇതിനെ നിയമം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പന്ത്രണ്ട് വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പടനിലത്ത് ജന്മഭൂമി ആരംഭിച്ച സ്റ്റാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഹൈന്ദവതയുടെ തളിരിടല്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയത്തിയത്തിനും സാമുദായിക ചിന്തകള്‍ക്കുമപ്പുറം ഭക്തിയും വിശ്വാസവും മുന്‍നിര്‍ത്തി ഹൈന്ദവവിശ്വാസികളുടെ കൂട്ടായ്മയിലേക്ക് കേരളം മാറുന്ന ശുഭകരമായ കാഴ്ചയാണുള്ളത്. അത്തരം കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കുന്നതിന് ജന്മഭൂമിയുടെ പങ്ക് ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജന്മഭൂമി സീനിയര്‍ മാനേജര്‍ ഉത്തമന്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടീവ് വി.രവികുമാര്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് ഓമനക്കുട്ടന്, ക്ഷേത്രസംരക്ഷണസമിതി ജില്ലാജോയിന്റ് സെക്രട്ടറി കാര്ത്തികേയന്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എ.വിജയന്, ക്ഷേത്രഭരണസമിതി ഭാരവാഹികളായ സുനില്‍, പി.സി.നടേശന് എന്നിവര്‍ സംബന്ധിച്ചു. എം.ഡി.ബാബു രഞ്ജിത്ത് സ്വാഗതവും ശ്രേയസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: