കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷങ്ങള്ക്ക് വര്‍ണ്ണാഭമായ തുടക്കം. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം ആഘോഷ പരിപാടികളുടെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ട ത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍, ഡോ. എം.കെ. മുനീര്‍ എംഎല്‍എ, കൗണ്‍സിലര്‍ അ ഡ്വ. പി.എം. നിയാസ്, ഡോ. പി.എം. വാര്യര്‍, ജനറല്‍ മാനേജര്‍ കെ.എസ്. മണി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് എന്‍. ശ്രീകാന്ത്, അശ്വതി വി. നായര്‍ എന്നിവര്‍ അവതരിപ്പിച്ച നൃത്ത സന്ധ്യ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ശാഖയില്‍ ദീപ ശിഖാ പ്രയാണത്തിന് സ്വീകര ണവും നല്കി.
ഇന്ന് രാവിലെ 10ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സാമൂതിരി കെ.സി.ഉണ്ണിഅനുജന്‍ രാജ നിലവിളക്ക് തെളിയിക്കും. എം. മുകുന്ദന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നടന് മധു മുഖ്യാതിഥിയായിരിക്കും. സാറാജോസഫ്, കെ.സി. നാരായണന്, ഡോ. എം.എന്‍. കാരശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് സൗഹൃദസദസ് നടക്കും. നടന് മാമുക്കോയ, പി.വി. ചന്ദ്രന്, എം.കെ. പ്രേമജം, എം.ടി. പത്മ, മനയത്ത് ചന്ദ്രന്, പ്രൊഫ. ടി. ശോഭീന്ദ്രന്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍, ഭാഷാ സമൂഹം സംസ്കാരം എന്ന വിഷയത്തില്‍ ശതവത്സര പ്രഭാഷണം നടത്തും. 6.30ന് കോട്ടക്കല്‍ മുരളി സംവിധാനം ചെയ്ത് ആര്യവൈദ്യശാലാ ജീവനക്കാര്‍ പങ്കെടുക്കുന്ന പി.എസ്. വാരിയരുടെ സംഗീതശാകുന്തളം നാടകം അരങ്ങേറും.
നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.കെ. ശൈലജയും ഉദ്ഘാടനം ചെയ്യും. ആഘോഷ പരിപാടികളുടെ ഭാഗമായി സൗഹൃദ സദസ്സ്, ശതവത്സര പ്രഭാഷണം, നാടകം, ആയുര്‍വേ സെമിനാര്‍, കഥകളി എന്നിവയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: