തിരുവനന്തപുരം: റിസര്‍വ് ബാങ്ക് നയത്തിനെതിരെ ജില്ലാ സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കുന്നു. ജില്ലാ ബാങ്ക് പ്രസിഡന്റുമാരുമായി സഹകരണ മന്ത്രി എ.സി മൊയ്തീന് നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.
അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അവകാശം ഗ്രാമീണ്‍ ബാങ്കുകള്‍ക്കടക്കം നല്കിയപ്പോള് ആര്‍ബിഐ ജില്ലാ ബാങ്കുകളെ അനുവദിക്കാത്തത് വിവേചനമാണെന്ന് യോഗം വിലയിരുത്തി. നിലവില്‍ നോട്ടുകള്‍ സ്വീകരിക്കുന്നതിനോ മടക്കി നല്‍കുന്നതിനോ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ഈ പ്രതിസന്ധി മറികടക്കാന്‍ സഹകരണ ബദല്‍ കൊണ്ടു വരുമെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
ചെക്കുകള്‍ മുഖേന തുകകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു കൈമാറും. ജില്ലാ സഹകരണ ബാങ്കുകള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പണം നല്‍കാത്ത പ്രതിസന്ധിയെ അത്തരത്തില്‍ മറികടക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും സ്വകാര്യ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും.
യോഗത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ അടുത്ത ദിവസം ചേരുന്ന മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് എന്നിവയെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളെ കൂടി പുതിയ പദ്ധതിയില്‍ ബന്ധിപ്പിക്കുന്ന കാര്യവും മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: