പാലക്കാട്: ഏറ്റവുമധികം വനവാസികള്‍ താമസിക്കുന്ന അട്ടപ്പാടി ബ്ലോക്കില്‍ നവജാത ശിശുമരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേരള വനവാസി വികാസ കേന്ദ്രം ജനറല്‍ ബോഡി യോഗം ആരോപിച്ചു.
ഏഴ് കുഞ്ഞുങ്ങളാണ് ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഗര്‍ഭിണികളായ വനവാസികള്‍ക്ക് ഗുണപ്രദമല്ലെന്നും ഉള്‍വനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തുന്നില്ലെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി. വനവാസികളുടെ ഭരണഘടനാപരമായ രക്ഷാധികാരിയെന്ന നിലയില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേശീയ അധ്യക്ഷന്‍ മധുക്കര്‍ വി. ഗോറെ അധ്യക്ഷത വഹിച്ചു.
പശ്ചിമ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി സഞ്ജയ് കുല്‍ക്കര്‍ണി ഉദ്ഘാടനം ചെയ്തു. ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എസ്.എസ്. രാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കുമാരന്, സി.കെ. സുരേഷ് ചന്ദ്രന്, കെ.എസ്. ശ്രീകുമാര്‍, കെ.ജി. തങ്കപ്പന്, സുബ്രഹ്മണ്യന്, ഉമേഷ് കമ്മത്ത്, കെ.കെ. സത്യന്, ടി.ഐ. ലീല, വത്സമ്മ, ഗോപീകൃഷ്ണന്, ടി.എല്‍. രാധാകൃഷ്ണന്, പി. ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: