തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ ഭരണമാറ്റം ഒരുതരത്തിലും അമേരിക്കന്‍ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കില്ലെന്ന് അമേരിക്കന്‍ കോണ്‍സുലര്‍ ജനറല്‍ ചാള്‍സ് ലുമോ ഓവര്‍സ്ട്രീറ്റ്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വിദ്യാര്‍ഥികളുടെ വരവിനെയും പഠനത്തെയും ബാധിക്കില്ല. അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 24.9 % വര്‍ധിച്ച് 1,65,918 ലെത്തിയിരിക്കുകയാണ്. ബിരുദവിദ്യാര്‍ഥികളുടെ എണ്ണമാണ് കൂടിയിരിക്കുന്നതെന്നും രാജ്യാന്തര വിദ്യാഭ്യാസ വാരാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വരവ് വര്‍ധിക്കണമെന്നാണ് അമേരിക്കയുടെ താത്പര്യം. ഗണിതവും കമ്പ്യൂട്ടര്‍ സയന്‍സും പഠിക്കുന്ന എന്‍ജിനീയറിംഗ് ശാഖയിലുള്‍പ്പെട്ട വിദേശ വിദ്യാര്‍ഥികളുടെ എണ്ണമാണ് അമേരിക്കയില്‍ വര്‍ധിച്ചിരിക്കുന്നത്. ഇതിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണമാണ് കൂടുതല്‍.
ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ വഴി 2015 ല്‍ മാത്രം 5000 ത്തിലധികം വിദ്യാര്‍ഥികള്‍ അമേരിക്കയിലേക്ക് പോയിട്ടുണ്ട്. നിര്‍ബന്ധിതമല്ലാത്ത പ്രായോഗിക പരിശീലനം നേടുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ 44 % വരും. മുമ്പെങ്ങുമില്ലാത്ത വിധം ഇന്ന് ഇന്ത്യാക്കാര്‍ കൂടുതലായും അമേരിക്കയില്‍ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: