അടിമാലി: പടിവാങ്ങി വിധി അട്ടിമറിക്കുവെന്ന് ആരോപിച്ച് രക്ഷിതാക്കളും മത്സരാര്‍ത്ഥികളും അടക്കമുള്ള ആളുകള്‍ വിധികര്ത്താകള്ക്കെതിരെ തിരിഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫോക് ഡാന്‍സ് മത്സരവേദിയിലെ മത്സരം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇന്നലെ 4 മണിയോടെ ആയിരുന്നുസംഭവം.
രണ്ടു മൂന്നു ദിവസമായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്നമാണ് ഇന്നലെ പൊട്ടിത്തെറിച്ചത്. മത്സരത്തിന് എത്തിയിി
രിക്കുന്ന വിധികര്‍ത്താക്കള്‍ മാഫിയ സംഘത്തില്‍ നിന്നും പടി വാങ്ങി വിധി അട്ടിമറിക്കുകയായിരുന്നു എന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഭരതനാട്യ വേദിയില്‍ ആരോപണ പ്രത്യരോപണങ്ങള്‍ നടക്കുന്നതിടെ 17 ന് കണ്ണൂരില്‍ നിന്നും കുട്ടിയുമായെത്തിയ അഡ്വക്കേറ്റ് ശാന്തിനി. ജി പ്രോഗ്രാം കണ്‍വീനര്‍ ഇന്ദിര രാജന് പരാതി നല്കി. പരാതിയില്‍ കോഴിക്കോട് മാളിക്കടവ് എം എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നെത്തിയ കൃഷ്ണേന്ദു എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
പരാതി സ്വീകരിച്ച അധികൃതര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നു പറഞ്ഞിരുന്നു. 18 ന് മത്സരത്തിന് ശേഷം വിധി വന്നപ്പോള്‍ പരാതിയില്‍ പരാമര്‍ശിച്ച കുട്ടിക്ക് തന്നെ ആയിരുന്നു ഒന്നാംസ്ഥാനം. വീണ്ടും നടത്തിപ്പ് കാരെ സമീപിച്ചുവെങ്കിലും മുട്ടുന്യായങ്ങള്‍ പറഞ്ഞു നീട്ടികൊണ്ടു പോകുന്നതിനിടെയാണ് ഇന്നലത്തെ സംഭവം അരങ്ങേറുന്നത്. ഫോക് ഡാന്‍സ് വേദിയിലാണ് രക്ഷിതാക്കള്‍ പൊട്ടിത്തെറിച്ചത്. ആരോപണ വിധേയ ആയ കുട്ടിക്ക് ഫോക് ഡാന്‍സിലും ഒന്നാം സ്ഥാനം കിട്ടിയതറിഞ്ഞതോടെ സംഘര്‍ഷമായി.
മത്സരം നിര്‍ത്തിവെച്ചു വിധി
കര്ത്തകള്ക്കെതിരെ ജനം തിരിഞ്ഞതോടെ പോലീസ് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും സമാന ചിന്താഗതിക്കാരായ കൂടുതല്‍ ആളുകള്‍ എത്തിയതോടെ പരിപാടി അലങ്കോലപ്പെട്ടു.
ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ നീതി നിക്ഷേധിക്കപെട്ട എറണാകുളം കാക്കനാട് നിന്നെത്തിയ ഐശ്വര്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. വിധികര്‍ത്താക്കളെ പോലീസ് എത്തി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ആളുകള്‍ മുറി പുറത്തുനിന്നും പൂട്ടി.
സ്കൂള്‍ പ്രിസിപ്പാള്‍ ടോമി നമ്പ്യാപറമ്പില്‍ അടിമാലി സി ഐ യൂനസിന്റെയും നേതൃത്വത്തില്‍ രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രോഗ്രാം റിവ്യൂ നടത്തി പുതിയ വിധികര്‍ത്താക്കളെ വെച്ച് പുനഃ പരിശോധനയ്ക്കുശേഷം വിധി നിര്‍ണയിക്കാന്‍ തീരുമാനമായതിനെ തുടര്‍ന്നാണ് സംഘര്ഷത്തിനയവു വന്നത്. തീരുമാനത്തില്‍ സംപ്രീതരാകാതെ വന്ന രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുള്ള എല്ലാ വിഭാഗങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കും എന്ന് അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: