വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 455 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്ങ്സ് 255 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 200 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ഇന്ത്യക്ക് സ്വന്തം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് നല്ല ലീഡ് സമ്മാനിച്ചത്. കരിയറില്‍ 22-ാം തവണയാണ് അശ്വിന് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തിട്ടുണ്ട്. 56 റണ്‍സുമായി നായകന് വിരാട് കോഹ്ലിയും 22 റണ്‍സുമായി അജിന്‍ക്യ രഹാനെയും ക്രീസില്‍. ഏഴ് വിക്കറ്റും രണ്ട് ദിവസവും കയ്യിലിരിക്കെ 298 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മുരൡ വിജയ് (1), കെ.എല്‍. രാഹുല്‍ (10), ചേതേശ്വര്‍ പൂജാര (1) എന്നിവരാണ് പുറത്തായത്.
103ന് അഞ്ച് എന്ന നിലയില്‍ ഇന്നലെ ഒന്നാം ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ബെന്‍ സ്റ്റോക്ക്സും (70) ബെയര്‍സ്റ്റോവും (53) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 44.1 ഓവറില്‍ 110 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സ്കോര്‍ 190-ല്‍ നില്‍ക്കേ 53 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. പിന്നീട് ആദില്‍ റഷീദിനെ കൂട്ടുപിടിച്ച് സ്േറ്റാക്ക്സ് സ്കോര്‍ 225-ല്‍ എത്തിച്ചു. എന്നാല്‍ സ്റ്റോക്ക്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന് ഈ കൂട്ടൂകെട്ട് പിരിച്ചു. 157 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളടക്കമാണ് സ്റ്റോക്ക്സ് 70 റണ്‍സെടുത്തത്. ആദില്‍ റഷീദ് 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും പറ്റിയ ഒരു പങ്കാളിയെ കിട്ടിയില്ല. അന്‍സാരിയെ (4) രവീന്ദ്ര ജഡേജയും, ബ്രോഡിനെയും (13) ആന്‍ഡേഴ്സണെയും (0) അശ്വിന് അടുത്തടുത്ത പന്തുകളില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് ഇന്നിങ്ങ്സ് 255-ല്‍ അവസാനിച്ചു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെ. സ്കോര്‍ബോര്‍ഡില്‍ 16 റണ്‍സായപ്പോള്‍ മുരളി വിജയിനെ ബ്രോഡിന്റെ പന്തില്‍ റൂട്ട് പിടികൂടി. ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടം. 10 റണ്‍സെടുത്ത രാഹുലിനെ ബെയര്‍സ്റ്റോവിന്റെ പന്തില്‍ ബ്രോഡ് പിടികൂടി. അടുത്ത ഊഴം ആദ്യ ഇന്നിങ്ങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെ. ഒരു റണ്ണെടുത്ത പൂജാരയെ ആന്ഡേഴ്സണ് ബൗള്‍ഡാക്കി. ഇംഗ്ലണ്ടിനായി ബ്രോഡ് രണ്ടും ആന്ഡേഴ്സണ് ഒന്നും വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ആദ്യ ഇന്നിങ്ങ്സ് 455.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സ്
അലിസ്റ്റര്‍ കുക്ക് ബി മുഹമ്മദ് ഷാമി 2, ഹബീബ് ഹമീദ് റണ്ണൗട്ട് 13, ജോ റൂട്ട് സി ഉമേഷ് യാദവ് ബി അശ്വിന് 53, ബെന്‍ ഡക്കറ്റ് ബി അശ്വിന് 5, മോയിന്‍ അലി എല്‍ബിഡബ്ല്യു ജയന്ത് യാദവ് 1, ബെന്‍ സ്റ്റോക്ക്സ് എല്‍ബിഡബ്ല്യു ആര്. അശ്വിന് 70, ബെയര്‍സ്റ്റോവ് ബി ഉമേഷ് യാദവ് 53, ആദില്‍ റഷീദ് നോട്ടൗട്ട് 32, അന്‍സാരി എല്‍ബിഡബ്ല്യു ബി ജഡേജ 4, സ്റ്റുവര്‍ട്ട് ബ്രോഡ് എല്‍ബിഡബ്ല്യു ബി അശ്വിന് 13, ജെയിംസ് ആന്ഡേഴ്സണ് എല്‍ബിഡബ്ല്യു ബി അശ്വിന് 0, എക്സ്ട്രാസ് 9, ആകെ 255ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-4, 2-51, 3-72, 4-79, 5-80, 6-190, 7-225, 8-234, 9-255, 10-255.
ബൗളിങ്ങ്: മുഹമ്മദ് ഷാമി 14-5-28-1, ഉമേഷ് യാദവ് 18-2-56-1, രവീന്ദ്ര ജഡേജ 29-10-57-1, ആര്. അശ്വിന് 29.5-6-67-5, ജയന്ത് യാദവ് 12-3-38-1.
ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ്
മുരളി വിജയ് സി റൂട്ട് ബി ബ്രോഡ് 3, കെ.എല്‍. രാഹുല്‍ സി ബെയര്‍സ്റ്റോവ് ബി ബ്രോഡ് 10, ചേതേശ്വര്‍ പൂജാര ബി ആന്ഡേഴ്സണ് 1, വിരാട് കോഹ്ലി നോട്ടൗട്ട് 56, അജിന്‍ക്യ രഹാനെ നോട്ടൗട്ട് 22, എക്സ്ട്രാസ് 6, ആകെ മൂന്ന് വിക്കറ്റിന് 98.
വിക്കറ്റ് വീഴ്ച: 1-16, 2-17, 3-40.
ബൗളിങ്ങ്: ആന്ഡേഴ്സണ് 8-1-16-1, ബ്രോഡ് 6-5-6-2, റഷീദ് 12-1-37-0, സ്റ്റോക്ക്സ് 5-0-25-0, മോയിന്‍ അലി 3-1-9-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: