തിരുവനന്തപുരം: വിരമിക്കല്‍പ്രായം കഴിഞ്ഞും തുടര്‍ന്ന അഴിമതിക്കാരനായ കേരള ചരിത്രഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ പി.ജെ. ചെറിയാനെ പുറത്താക്കി. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഷെയ്ഖ് പരീതിന് ഡയറക്ടറുടെ അധികച്ചുമതല നല്കി. പരീത് വെള്ളിയാഴ്ച ചുമതല ഏറ്റെടുത്തു. പ്രായപരിധി കഴിഞ്ഞ ചെറിയാന് സ്ഥാനത്തു തുടരുന്ന വാര്‍ത്ത ‘ജന്മഭൂമി’യാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ചെറിയാനെ പുറത്താക്കിയത്.
ചെറിയാനെതിരെ നിരവധി അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. 2001 ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് കെസിഎച്ച്ആര്‍ രൂപീകരിക്കുമ്പോള്‍ ഡയറക്ടറായ ചെറിയാന് സര്‍ക്കാര്‍ അനുമതി വാങ്ങാതെ വിദേശയാത്രകള്‍ നടത്തി. കെസിഎച്ച്ആറിനും പട്ടണം ഉദ്ഖനനത്തിനും മുസരിസ് പദ്ധതിക്കുമായി സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ട് ട്രഷറിയില്‍ നിന്ന് മാറ്റി കെസിഎച്ച്ആറിന്റെ പേരില്‍ തിരുവനന്തപുരം എസ്ബിടി വെള്ളയമ്പലം ശാഖയില്‍ എട്ട് സേവിങ്ഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചു.
ബാക്കിവന്ന തുകയുടെ കണക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയോ മടക്കി നല്‍കുകയോ ചെയ്യാതെ വ്യാജരേഖകള്‍ ചമച്ച് ഓരോ വര്‍ഷവും ബജറ്റ് വിഹതമായും അല്ലാതെയും ഫണ്ടുകള്‍ പാസാക്കിയെടുത്തു. പുരാവസ്തു ഗവേഷണത്തില്‍ യാതൊരു മുന്പരിചയമോ യോഗ്യതയോ ഇല്ലാത്ത ആലുവ യുസി കോളേജിലെ ചരിത്രാധ്യാപകന്‍ കൂടിയായിരുന്ന ചെറിയാന് കേന്ദ്ര പുരാവസ്തു വകുപ്പിനെ കബളിപ്പിക്കാന്‍ നിരവധി വ്യാജരേഖകള്‍ ചമച്ചതായും ആരോപണം.
ചെറിയാന് നടത്തിയ ക്രമക്കേടുകള്‍ 2007 മുതല്ക്കുള്ള എജി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകളെയും വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രിമാരെയും സ്വാധീനിച്ച് സ്ഥാനത്തു തുടര്‍ന്ന ചെറിയാനെ കെസിഎച്ച്ആര്ചെയര്മാന് ഡോ.കെ.എന്‍. പണിക്കരും വഴിവിട്ട് സഹായിച്ചു. ഫണ്ടുകള്‍ ട്രഷറിയില്‍ നിന്ന് മാറ്റി ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒത്താശ ചെയ്തത് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. അബ്രഹാമാണ്.
പ്രായപരിധി പ്രശ്നമാകുമെന്ന് തിരിച്ചറിഞ്ഞ ചെറിയാന് ഡയറക്ടര്‍ തസ്തികയില്‍ നിന്ന് കൗണ്‍സിലിന്റെ വൈസ് ചെയര്മാന് സ്ഥാനത്തേക്ക് തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് നീക്കങ്ങളാരംഭിച്ചിരുന്നു. ചെറിയാന് നാലു വര്‍ഷം കൂടി നീട്ടിനല്‍കണമെന്ന് കൗണ്‍സില്‍ ചെയര്മാന് കെ.എന്‍. പണിക്കരും ശുപാര്‍ശ ചെയ്തു.
ചെറിയാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: