ആലുവ: ആദായ നികുതി വകുപ്പ് കണക്കില്ലാത്ത 30 ലക്ഷം രൂപ പിടിച്ചെടുത്ത കേസില്‍പ്പെട്ട വിവാദ വ്യാപാരി അനധികൃത ഇടപാടുകളുടെ തോഴന്. നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ ആലുവ പോലീസ് സ്റ്റേഷനിലുള്ളത്.
പുകയില ഉത്പന്നങ്ങളുടെ മധ്യകേരളത്തിലെ ഏജന്റാണ് ആലുവയിലെ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ വെങ്കിടാചല ചെട്ടിയാര്‍ (65). ടണ്‍ കണക്കിനാണ് പുകയില ഉത്പന്നങ്ങളാണ് ഇയാളുടെ ഗോഡൗണുകളില്‍ നിന്നും വീട്ടില്‍ നിന്നുമായി പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. അച്ഛനും മകനും ഒരേ സമയം പൊലീസ് പിടിയിലായ സംഭവങ്ങളുമുണ്ട്. ട്രെയിന്‍ മാര്‍ഗവും റോഡ് മാര്‍ഗവും ഇപ്പോഴും പുകയില ഉത്പന്നം എത്തുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. വ്യാജ പേരുകളിലാണ് ട്രെയിനുകളില്‍ പാര്‍സല്‍ ബുക്ക് ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ വച്ച് സെയില്‍ ടാക്സോ, പൊലീസോ പിടികൂടിയാല്‍ പിടികൊടുക്കാതിരിക്കാനാണ് ചരക്ക് ബുക്ക് ചെയ്യുമ്പോള്‍ വ്യാജപേരും വിലാസവും നല്‍കുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന ചരക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍ സെയില്‍ ടാക്സ് പിടികൂടിയ നിരവധി സംഭവങ്ങളുണ്ട്.
പാടശേഖരങ്ങള്‍ വാങ്ങി അനധികൃതമായി മണ്ണിട്ട് നികത്തുന്നതും ഇയാളുടെ പ്രധാന ഇടപാടാണ്. ഇയാളുടെ വീട്ടിലും ഗോഡൗണിലും നടത്തിയ പരിശോധനയിലാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. പിടിച്ചെടുത്തവയില്‍ എട്ട് ലക്ഷത്തിന്റെ പുതിയ നോട്ടും സര്‍ക്കാര്‍ പിന്‍വലിച്ച 22 ലക്ഷം രൂപയുടെ പഴയ നോട്ടും ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ നോട്ടുകള്‍ കടയിലും നിരോധിച്ച നോട്ടു കെട്ടുകള്‍ വീട്ടിലുമാണ് സൂക്ഷിച്ചിരുന്നത്. കറന്‍സി ക്ഷാമം നിലനില്‍ക്കേ 2000 രൂപയുടെ ഇത്രയധികം നോട്ടുകള്‍ എങ്ങനെ ലഭിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്. പഴയ നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇയാള്‍ ഇപ്പോഴും നടത്തുന്നതായും സൂചനയുണ്ട്. ഇയാളോട് മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ ആദായ നികുതി വകുപ്പ് ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാപാരി സംഘടനകളിലും ഇയാള്‍ക്ക് ആവശ്യത്തിലേറെ സ്വാധീനമുണ്ട്. ഉന്നതരുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം സഞ്ചരിച്ച വാഹനത്തെ ആലുവ മാര്‍ക്കറ്റിന് സമീപം തടഞ്ഞുനിര്‍ത്തി ഷാളണിയിച്ചും ഇയാള്‍ വിവാദത്തിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റോഡില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ സസ്പെന്‍ഷനിലായതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: