ന്യൂദല്‍ഹി: ആയിരം, അഞ്ഞൂറു രൂപനോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ കേന്ദ്രം പതിനായിരം രൂപ നിക്ഷേപിക്കുമെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത. എന്നാല്‍ കേന്ദ്രസര്‍ക്കാരോ ഉന്നത ഉദ്യോഗസ്ഥരോ ഇക്കാര്യം പറയുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
പണമൊന്നുമില്ലാത്ത(സീറോ ബാലന്‍സ്) അക്കൗണ്ടുകളില്‍ തുക നിക്ഷേപിക്കുമെന്നാണ് ഇത്തരം വാര്‍ത്തകളില്‍. 25 കോടി ജന്‍ധന്‍ അക്കൗണ്ടുകളില്‍ ആറു കോടിയിലും പണമില്ലെന്നും ഇവയില്‍ പതിനായിരം രൂപയിടാന് 58,000 കോടി രൂപ മതിയെന്നും നോട്ട് അസാധുവാക്കല്‍ വഴി കേന്ദ്രത്തിന് കുറഞ്ഞത് അഞ്ചു ലക്ഷം കോടിയെങ്കിലും ലഭിച്ചതിനാല്‍ ഇതില്‍ പ്രശ്നമില്ലെന്നുമാണ് വാര്‍ത്തകളിലെ അവകാശവാദം.
കള്ളപ്പണം പിടിച്ചെടുത്ത ശേഷം പാവപ്പെട്ടവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്നും വാര്‍ത്തകളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: