ബത്തേരി : രണ്ടാഴ്ച മുമ്പുവരെ സംസ്ഥാനത്തെ ചെറുതും വലുതുമായ പാതകളില്‍ സ്ഥിരം കാഴ്ചയായിരുന്ന വാഹന കുരുക്കുകളും ഇല്ലാതാവുകയാണ്. കറന്‍സി നോട്ടുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചതെന്നതും ശ്രദ്ധേയമാണ്.
ശബരിമല യാത്രകള്‍ക്ക് തുടക്കമായെങ്കിലും റോഡുകളിലെ അസാധാരണമായ തിരക്കുകള്‍ ഇല്ലാതായതോടെ നാടും നഗരവുമെല്ലാം ഇതിന്റെ ആശ്വാസത്തിലാണ്.
റോഡുകളിലെ ട്രാഫിക് തടസ്സങ്ങള്‍ മൂലം ജീവന് നഷ്ടപ്പെട്ട രോഗികളുടെ ബന്ധുക്കളും ദൂരയാത്രകള് മുടങ്ങിയവരും എല്ലാം അനുഭവിച്ച ദുരിതങ്ങള്‍ക്ക് കറന്‍സി നിയന്ത്രണത്തിലൂടെ ഉണ്ടായ മാറ്റം ആരെയും അതിശയിപ്പിക്കും വിധമാണ്. സംസ്ഥാനത്തെ ദേശീയ പാതയിലെ തിരക്കേറിയ നഗരങ്ങളില്‍ ഉണ്ടാകുന്ന ട്രാഫിക് സിഗ്നല്‍ മൂലം ഉണ്ടാകുന്ന ചെറിയ തടസ്സങ്ങളല്ലാതെ ശ്വാസം മുട്ടിക്കുന്ന വാഹനകുരുക്ക് എവിടേയും കാണാനില്ല.
വയനാട് ജില്ലയിലെ ചെറു ടൗണുകളില്വരെ മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്ക് പതിവ് കാഴ്ചയായിരുന്നു. കളളപണത്തിന്റെ കുത്തൊഴുക്കില്‍ പൊതു നിരത്തുകള്‍ കൈയടക്കിയവര്‍ അരങ്ങൊഴിയുന്നതിന്റെ പ്രതിഫലനമായി വേണം റോഡുകളില്‍ സാധാരണനില പുനസ്ഥാപിക്കുന്നതിനെ നോക്കി കാണാന്‍ ആഢംബര വാഹനങ്ങളുടെ എണ്ണത്തിലും കുറവുകള്‍ പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: