ന്യൂദല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീയെ പീഡിപ്പിച്ചിരുന്നതായി തെളിവുണ്ടെങ്കില്‍ മാത്രമേ ഇത്തരം മരണങ്ങള് സ്ത്രീധനപീഡനമരണങ്ങളായി കണക്കാക്കാന്‍ കഴിയൂയെന്ന് സുപ്രീം കോടതി. സ്ത്രീധനത്തിന്റെ പേരിലാണ് മരിച്ചതെന്ന് പറഞ്ഞാലും അവരോട് ക്രൂരത കാണിച്ചെന്നതിന് തെളിവുനിയമപ്രകാരം തെളിവു വേണം. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളിലാണ് ഭാര്യ മരിക്കുന്നതെങ്കില്‍, അവരോട് ക്രൂരത കാണിച്ചതിന് തെളിവുണ്ടെങ്കില്‍ മാത്രമേ അത് സ്ത്രീധനപീഡന മരണമായി കാണാന്‍ കഴിയൂ. മധ്യപ്രദേശില്‍ യുവതി തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കളെ വിട്ടയച്ചുകൊണ്ട് കോടതി വ്യക്തമാക്കി.96ലാണ് സംഭവം. 98ല്‍ ഭര്‍ത്താവ് ജീവനൊടുക്കി.
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം സഹിക്കവയ്യാതെയാണ് ഭാര്യ ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ അവരോട് ഭര്‍ത്താവും ബന്ധുക്കളും ക്രൂരത കാണിച്ചെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: