ആലപ്പുഴ: നെല്ലു സംഭരിച്ച് പത്തു ദിവസത്തിനകം വില നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച് ഒരുമാസം കഴിഞ്ഞിട്ടും വില നല്‍കിയിട്ടില്ല. 66,916 കര്‍ഷകരില്‍ നിന്നും 1,14,385.89 ടണ്‍ നെല്ല് സംഭരിച്ചതിന് 257.37 കോടി രൂപയാണ് വിതരണം ചെയ്യേണ്ടത്.
അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട് പാടശേഖരണങ്ങളിലെ രജിസ്റ്റര്‍ ചെയ്ത 14,471 കര്‍ഷകരില്‍ നിന്നും 24,250.55 ടണ്‍ നെല്ലാണ് സംഭരിച്ചത്. 54,56,00,330 രൂപയാണ് നല്‍കേണ്ടത്. പുഞ്ചക്കൃഷി തുടങ്ങിയിട്ടും ഇവരുടെ നഷ്ടം പരിഹരിക്കാന്‍ ഏറ്റെടുത്ത നെല്ലിന്റെ വില നല്കാന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിച്ചിട്ടും സംസ്ഥാനം നെല്ലുവില നല്‍കാത്തതിന് കാരണം ഫണ്ട് വകമാറ്റി ചെലവഴിച്ചതതാണ്.
വായ്പയെടുത്ത് കൃഷിചെയ്യുന്ന കര്‍ഷകരും ദുരിതത്തിലായി. കേന്ദ്രസബ്സിഡിയും നഷ്ടപ്പെടുമെന്ന് കര്‍ഷകര്‍ പറയുന്നു. വായ്പയെടുത്ത് ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചടച്ചാല്‍ മാത്രമേ കേന്ദ്രസഹായം ലഭിക്കൂ. നെല്ല് സംഭരണത്തില്‍ കര്‍ഷകരെ പാഡി ഉദ്യോഗസഥരും മില്ല് ഏജന്റുമാരും ചേര്‍ന്ന് ചൂഷണം ചെയ്തിരുന്നു. അളന്ന നെല്ലില്‍ മൂന്നുമുതല്‍ 30 ശതമാനം വരെ കിഴിവ് തട്ടുന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ വക ഇരുട്ടടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: