ധാക്ക: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കളുണ്ടാകില്ലെന്ന് പ്രസിദ്ധ ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ.അബുള്‍ ബര്‍ക്കത്ത്. ധാക്ക സര്‍വകലാശാല അധ്യാപകനായ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ പൊളിറ്റിക്കല്‍ ഇക്കോണമി ഓഫ് റിഫോര്‍മിംഗ് അഗ്രികള്‍ച്ചര്‍-ലാന്‍ഡ്-വാട്ടര്‍ ബോഡീസ് ഇന്‍ ബംഗ്ലാദേശ് എന്ന പുസ്തകത്തിലാണ് ഈ വിലയിരുത്തല്‍.
1964നും 2013നുമിടയില്‍ ഒരു കോടി പതിമൂന്ന് ലക്ഷം ഹിന്ദുക്കള്‍ രാജ്യം വിട്ടുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. മതവെറിയാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതായത് നിത്യവും 632 ഹിന്ദുക്കള്‍ ബംഗ്ലാദേശ് വിട്ട് പോകുന്നു. വര്‍ഷത്തില്‍ 230612 പേര് വര്‍ഷത്തിലും രാജ്യമുപേക്ഷിക്കുന്നു.
സൈനിക ഭരണകൂടത്തിന്റെ കാലത്താണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര് രാജ്യം വിടുന്നതെന്നും മുപ്പത് വര്‍ഷത്തെ ചരിത്രം പറയുന്ന പുസ്തകം വ്യക്തമാക്കുന്നു.
പാകിസ്ഥാന് അധീനകാലത്ത് ഹിന്ദുക്കളുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി മറ്റൊരു പ്രൊഫസറായ അജോയ് റോയ് പറയുന്നു.
ശത്രു വക എന്ന് പേരു പറഞ്ഞാണ് ഇവ ഏറ്റെടുത്തത്. പിന്നീട് ഇത് നിക്ഷിപ്ത വസ്തുക്കള്‍ എന്ന പേരില്‍ സ്വതന്ത്ര്യത്തിന് ശേഷം സര്‍ക്കാരും ഏറ്റെടുത്തു. ഈ രണ്ട് നടപടികളും അറുപത് ശതമാനം ഹിന്ദുക്കളെയും ഭൂരഹിതരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: